ലഖ്നോ: ഇൗ വർഷത്തെ അംബേദ്കർ ജയന്തിയോടനുബന്ധിച്ച് കേന്ദ്ര സർക്കാർ ഏപ്രിൽ 14 മുതൽ മേയ് അഞ്ചുവരെ സംഘടിപ്പിച്ച ‘ഗ്രാം സ്വരാജ് അഭിയാൻ’ പദ്ധതി ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിൽ. പദ്ധതിയുടെ ഭാഗമായി ബി.ജെ.പി എം.പിമാരോടും മന്ത്രിമാരോടും ഒാരോ ദലിത് ഗ്രാമങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയിരുന്നു. യു.പിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കം മിക്കവരുടെയും വീടു സന്ദർശനങ്ങൾ ദലിതരുടെ രോഷമാണ് വിളിച്ചുവരുത്തിയത്.
യോഗി അംറോഹ ജില്ലയിലെ മെഹന്ദിപുർ ഗ്രാമത്തിലാണ് സന്ദർശനത്തിനെത്തിയത്. ഗ്രാമത്തിലെത്തിയ മുഖ്യമന്ത്രി, ദലിതർ ഉന്നയിച്ച ഒരാവശ്യത്തിലും ഉറപ്പു പറയാതെയാണ് മടങ്ങിയത്. യോഗി ഭക്ഷണം കഴിച്ച ഗ്രാമത്തിലെ ഗജേന്ദ്ര സിങ്ങിനാണെങ്കിൽ വലിയ ദുരിതമാണ് സന്ദർശനം വരുത്തിവെച്ചത്. മുഖ്യമന്ത്രി വരുമെന്ന് അറിയിച്ചതുമുതൽ പൊലീസും ഉദ്യോഗസ്ഥരും ഒാരോ ആവശ്യത്തിന് വീട്ടിലെത്തും. വീട്ടിൽ കൂടുതലായി വേണ്ട സജ്ജീകരണങ്ങൾ ഉദ്യോഗസ്ഥരുടെ നിർദേശത്തിനനുസരിച്ച് ഇദ്ദേഹം ഒരുക്കേണ്ടി വന്നു. യോഗിയുടെ ഭക്ഷണത്തിെൻറ മെനു നൽകിയത് സബ് ഡിവിഷനൽ മജിസ്ട്രേറ്റാണ്. സുഭിക്ഷമായ ഭക്ഷണത്തിന് വേണ്ടതെല്ലാം ഇയാളാണ് വാങ്ങിയത്. ഭക്ഷണം തയാറായപ്പോൾ രുചിച്ചു നോക്കാനും ഉദ്യോഗസ്ഥരെത്തി. ഇതെല്ലാം സഹിച്ച് അതിഥിയെത്തിയപ്പോൾ വീട്ടുകാരോടൊന്ന് സംസാരിക്കാൻപോലും സമയമില്ല.
15 മിനിറ്റിനകം ഭക്ഷണം കഴിച്ച് മുഖ്യമന്ത്രിയും സംഘവും മടങ്ങി. ഗജേന്ദ്രയുടെ ഭാര്യ ഗ്രാമപ്രധാൻ സ്ഥാനം വഹിക്കുന്നതിനാൽ സർക്കാറിെൻറ പല പദ്ധതികളും ഒരാഴ്ചക്കകം നടപ്പാക്കാനുള്ള നിർദേശവുമുണ്ടായി. പെെട്ടന്ന് പണം പാസായിക്കിട്ടാത്തതിനാൽ ലോണെടുത്താണ് പദ്ധതികൾ പലതും നടപ്പാക്കുന്നത്. ഇത്തരത്തിൽ യോഗി തെൻറ വീട്ടിലെത്തിയത് എല്ലാ തരത്തിലും നഷ്ടമാണെന്ന് ഇയാൾ പറയുന്നു. ഗ്രാമീണരായ ദലിതരിൽ മിക്കവരും ഇതേ അഭിപ്രായമാണ് പങ്കുവെക്കുന്നത്.
കേന്ദ്ര സഹമന്ത്രിയായ സുരേഷ് റാണയെത്തിയ അലീഗഢ് ജില്ലയിലെ ലോഹാഗഡ് ഗ്രാമനിവാസികൾക്കും സമാനമായ അനുഭവമാണ് പങ്കുവെക്കാനുള്ളത്. ഇവിടെ ദലിത് ഭവനത്തിലേക്ക് പുറത്തുനിന്ന് ഭക്ഷണമെത്തിച്ച് മന്ത്രിയും കൂട്ടരും കഴിച്ച് മടങ്ങുകയായിരുന്നു. ബി.ജെ.പിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതെന്ന് തിരിച്ചറിയുന്നതായി ഗ്രാമീണർ മാധ്യമങ്ങളോട് തുറന്നുപറയുന്നു. തങ്ങൾക്കുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നത് മായാവതി മാത്രമാണെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.