ശ്രീനഗർ: ജമ്മു–കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതു സംബന്ധിച്ച് മുൻ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മഹ്ബൂബ മുഫ്തി നടത്തിയ പ്രസ്താവനകൾക്കെതിരെ ബി.ജെ.പി. മഹ്ബൂബ ദേശവിരുദ്ധവും ഭരണഘടനവിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയെന്നും അവരുടെ പാർട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് രാഷ്ട്രീയകാര്യ ചുമതലയുള്ള മുതിർന്ന ബി.ജെ.പി നേതാവ് അശ്വനി കുമാർ ചുംഗൂ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു.
പാർലമെൻറിനും പാർലമെൻറംഗങ്ങൾക്കും എതിരെ പരാമർശങ്ങൾ നടത്തിയ മഹ്ബൂബ ദേശീയ പതാകയെ അവഹേളിക്കുംവിധം സംസാരിച്ചെന്നും പ്രധാനമന്ത്രിയെയും യു.പി മുഖ്യമന്ത്രിയെയും ആക്ഷേപിച്ചെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെപ്പോലും അവഹേളിച്ചുവെന്നും പരാതിയിൽ പറയുന്നു.
വീട്ടുതടങ്കലിൽനിന്ന് മുക്തയായശേഷം വെള്ളിയാഴ്ച ആദ്യമായി നടത്തിയ വാർത്തസമ്മേളനത്തിൽ ജമ്മു-കശ്മീർ പതാക പുനഃസ്ഥാപിക്കാതെ മറ്റൊരു പതാകയും താൻ ഉയർത്തില്ലെന്നും തെരഞ്ഞെടുപ്പ് നടപടികളിൽ താൽപര്യമില്ലെന്നും മഹ്ബൂബ വ്യക്തമാക്കിയിരുന്നു. അതിനിടെ, പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിെൻറ പ്രസ്താവനക്കെതിരെ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷനുമായ ഉമർ അബ്ദുല്ല രംഗത്തെത്തി.
സുപ്രീംകോടതി സ്വാതന്ത്ര്യം അടിയറവെക്കുകയും മന്ത്രിയുടെ ആജ്ഞ സ്വീകരിക്കുകയും ചെയ്യാത്തിടത്തോളം കാലം എന്തു വിധിക്കുമെന്ന് ഊഹിച്ചു പറയേണ്ടതില്ലെന്ന് ഉമർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.