ബി.ജെ.പിയിൽ ചേരാൻ ഒരു കോടി വാഗ്ദാനം ചെയ്തു– നരേന്ദ്ര പേട്ടൽ 

അഹമ്മദാബാദ്: ബി.ജെ.പിയിൽ ചേരുന്നതിന് ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചതായി ഗുജറാത്തിലെ പട്ടേൽ പ്രക്ഷോഭ നേതാവ് നരേന്ദ്ര പേട്ടൽ. പാട്ടീദാർ അനാമത് ആന്ദോളൻ സമിതിയുടെ (പി.എ.എ.എസ്) കൺവീനറാണ് ഇദ്ദേഹം. പാട്ടീദാർ അനാമത് ആന്ദോളൻ സമിതിയുടെ (പിഎഎഎസ്) കൺവീനർ കൂടിയായ നരേന്ദ്ര പട്ടേൽ ഞായറാഴ്ച വൈകുന്നേരം ബി.ജെ.പിയിൽ ചേർന്നിരുന്നു. എന്നാൽ, രാത്രി വൈകി  നടത്തിയ വാർത്താ സമ്മേളനത്തിൽ ബി.ജെ. പിയിൽ ചേരാൻ കോഴവാഗ്ദാനം ചെയ്തുവെന്ന് വെളിപ്പെടുത്തുകയും ഒപ്പം തനിക്കു കിട്ടിയ നോട്ടുകെട്ടുകൾ മാധ്യമപ്രവർത്തകരെ കാണിക്കുകയുമായിരുന്നു. 

ഹാർദിക് പട്ടേലിെൻറ അനുയായിയായിരുന്ന വരുൺ പട്ടേലും കഴിഞ്ഞ ദിവസം  ബി.ജെ.പിയിൽ ചേർന്നിരുന്നു. പാർട്ടിയിൽ ചേരാൻ വരുൺ പട്ടേൽ വഴി ഒരു കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. 10 ലക്ഷം രൂപ അഡ്വാൻസ് ആയി ലഭിച്ചെന്നും  നോട്ടുകെട്ടുകൾ കാണിച്ചുകൊണ്ട് പേട്ടൽ പറഞ്ഞു. ബാക്കി 90 ലക്ഷം രൂപ തിങ്കളാഴ്ച തരാമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ റിസർവ് ബാങ്ക് മുഴുവനായി നൽകിയാലും തന്നെ വിലക്കെടുക്കാനാവില്ലെന്നും നരേന്ദ്ര പട്ടേൽ വ്യക്തമാക്കി. ബി.ജെ.പിയുടെയും വരുൺ പട്ടേലിെൻറയും നിലപാട് മാധ്യമങ്ങൾക്കുമുന്നിൽ പരസ്യപ്പെടുത്താനാണ് താൻ പണം വാങ്ങിയതെന്നും നരേന്ദ്ര കൂട്ടിച്ചേർത്തു.

എന്നാൽ വരുൺ പേട്ടൽ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. സംവരണത്തിനായുള്ള പട്ടേല്‍ പ്രക്ഷോഭം കോൺഗ്രസ് ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് വരുണും  പി.എ.എ.എസ് നേതാവായ രേഷ്മ പട്ടേലും കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നത്. അതേസമയം, സംഭവത്തിൽ ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Tags:    
News Summary - 'BJP Offered Rs. 1 Crore To Switch': Hardik Patel Aide's Sensational Claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.