ബി.എസ്.പി എം.പിയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി എം.പി; ലോക്സഭയിൽ അസഭ്യവർഷം

ന്യൂഡൽഹി: ലോക്സഭയിൽ ബി.എസ്.പി എം.പിക്ക് നേരെ അസഭ്യവർഷവുമായി ബി.ജെ.പി എം.പി രമേശ് ബിധുരി. ബി.എസ്.പി എം.പി ഡാനിഷ് അലിക്ക് നേരെയാണ് ബി.ജെ.പി എം.പി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ഡാനിഷ് അലി തീവ്രവാദിയാമെന്നും ഇത്തരക്കാരെ നാടുകടത്തണമെന്നുമായിരുന്നു രമേശ് ബിധുരിയുടെ പരാമർശം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മുൻ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ രമേശ് ബിധൂരിയുടെ പരാമർശത്തിൽ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നും തുടങ്ങിയ അപകീർത്തികരമായ പരാമർശങ്ങളാണ് ബി.ജെ.പി എം.പി നടത്തിത്. "ഈ മുല്ലയെ നാടുകടത്തണം. ഇയാൾ ഒരു തീവ്രവാദിയാണ്" എന്നാണ് രമേശ് പറയുന്നത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളുൾപ്പെടെ നിരവധി പേരാണ് ബി.ജെ.പി എം.പിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ലോകസഭ സ്പീക്കർ വിഷയത്തിൽ ഇടപെടുമോയെന്നും നടപടി സ്വീകരിക്കുമോ എന്നും ശിവസനേ യു.ബി.ടി നേതാവ് പ്രിയങ്ക ചതുർവേദി എക്സിൽ കുറിച്ചു. ലോക്സഭയിൽ നടന്ന സംഭവങ്ങൾ അപകീർത്തികരമാണെന്നും നാണക്കേടുണ്ടാക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം ലോക്സഭയിൽ നടന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രംഗത്തെത്തിയിരുന്നു. ബി.ജെ.പി എംപിയുടെ പരാമർശത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് ദു:ഖമുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - BJP MP Ramesh Bidhuri calls BSP MP Danish Ali terrorist, pimp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.