ന്യൂഡൽഹി: ട്രെയിൻ യാത്രികർക്ക് മസാജ് സേവനം നൽകാനുള്ള ഇന്ത്യൻ റെയിൽവേയുടെ നീക്കം വിവാദത്തിലേക്ക്. ട്രെയിന ുകളിൽ മസാജിങ് നൽകുന്നതിനെതിരെ ബി.ജെ.പിയുടെ ഇന്ദോർ എം.പി ശങ്കർ ലാൽവാനി കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലി ന് കത്തയച്ചു. സ്ത്രീകളുടെ സാന്നിധ്യത്തിൽ ട്രെയിനുകളിൽ മസാജ് സേവനം നൽകുന്നത് ഇന്ത്യൻ സംസ്കാരത്തിന് എതിരാണെന്ന് എം.പി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ദോറിൽ നിന്ന് പുറപ്പെടുന്ന 39 ട്രെയിനുകളിൽ സേവനം ആരംഭിക്കാനായിരുന്നു റെയിൽവേയുടെ പദ്ധതി. യാത്രക്കാർക്ക് ഡോക്ടർമാരുടേത് ഉൾപ്പടെ മെഡിക്കൽ സേവനമാണ് നൽകേണ്ടതെന്നും മസാജല്ലെന്നും ലാൽവാനി പറഞ്ഞു.
ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് റെയിൽവേ മസാജ് സേവനം നൽകുക. ഒലിവ് ഓയിൽ ഉപയോഗിച്ചുള്ള ഗോൾഡ് കാറ്റഗറിയിലെ മസാജിന് 100 രൂപയാണ് നിരക്ക്. ഡയമണ്ട് കാറ്റഗറിയിലുള്ള മസാജിന് 200 രൂപയും ക്രീം ഉപയോഗിച്ചുള്ള പ്ലാറ്റിനം വിഭാഗത്തിലെ മസാജിന് 300 രൂപയും നൽകണം. 15 മുതൽ 20 മിനിട്ട് വരെയാണ് ട്രെയിനിൽ മസാജ് സേവനം ലഭ്യമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.