ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ യോഗത്തെ പരിഹസിച്ച് ബി.ജെ.പി. നരേന്ദ്രമോദി സർക്കാറിനെ പുറത്താക്കുന്നതിന െ കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് പ്രതിപക്ഷം അവരുെട പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗ്യ പറഞ്ഞു.
2019 ലോക് സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിക ്കുന്നതിനായി പ്രധാന പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ഡൽഹിയിൽ ബി.ജെ.പി വിരുദ്ധ സഖ്യം രൂപീകരിക്കുന്നതിനുള്ള ചർച്ച നടക്കുകയാണ്.
തങ്ങൾക്കെതിരെ പോരാടാൻ പ്രതിപക്ഷ പാർട്ടികളെല്ലാം ഒന്നിക്കുന്നത് നല്ലതാണ്. എന്നാൽ, ആദ്യം അവരുടെ പ്രധാനമന്ത്രി സ്ഥാനാർഥിെയ പ്രഖ്യാപിക്കെട്ട, എന്നിട്ടുമതി ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത്. ബി.ജെ.പിക്ക് പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുണ്ട്. അവരുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാണ്? - കൈലാഷ് ചോദിച്ചു.
പ്രതിപക്ഷ യോഗത്തിന് എത്തിയ മമതാ ബാനർജിയെ ബി.ജെ.പി നേതാവ് മുകുൾ റോഹ്ത്തഗി പരിഹസിച്ചു. സി.പി.എം തങ്ങളുടെ പ്രധാന ശത്രുവാണെന്ന് കഴിഞ്ഞ 20 വർഷമായി തൃണമൂൽ കോൺഗ്രസ് അവകാശപ്പെടുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസും സി.പി.എമ്മും ബംഗളിലെ തൃണമൂൽ കോൺഗ്രസിെൻറ സുഹൃത്താണോ ശത്രുവാണോ എന്നത് മമതാ ബാനർജി വ്യക്തമാക്കണമെന്നായിരുന്നു റോഹ്ത്തഗിയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.