പശുക്കളെ ഉപദ്രവിക്കുന്നവരുടെ കൈകാലുകൾ വെട്ടിനുറുക്കുമെന്ന് ബി.ജെ.പി എം.എൽ.എ

ലഖ്നോ: പശുക്കളെ കൊലപ്പെടുത്തുകയോ അവയെ ഉപദ്രവിക്കുകയോ ചെയ്യുന്നവരുടെ കൈകാലുകൾ വെട്ടിനുറുക്കുമെന്ന മുന്നറിയിപ്പുമായി ബി.ജെ.പി എം.എൽ.എ. മുസഫർനഗർ ജില്ലയിലെ കതൗലി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ വിക്രം സൈനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

'വന്ദേമാതരം' എന്നു പറയാൻ മടി കാണിക്കുന്നവരുടെയും 'ഭാരത് മാതാ കീ ജയ് 'എന്നു വിളിക്കുമ്പോൾ വേദനിക്കുന്നവരെയും പശുവിനെ അമ്മയുടെ സ്ഥാനത്ത് കാണാതെ അവയെ കൊല്ലുന്നവരെയും കൈകാലുകൾ വെട്ടിനുറുക്കുമെന്ന് താൻ ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു എന്നായിരുന്നു യു.പി നിയമസഭാംഗം പറഞ്ഞത്. മുസാഫർപൂരിൽ നിന്നുള്ള  മന്ത്രി സുരേഷ് റാണയെ ആദരിക്കാനായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാദ പ്രസംഗം. അത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ യുവാക്കളടങ്ങിയ സംഘം തയ്യാറാണെന്നും  അദ്ദേഹം പറഞ്ഞു. 2013ലെ മുസാഫർനഗർ കലാപ സമയത്ത് വർഗീയ പ്രസംഗം നടത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് വിക്രം സൈനി.

മുസ്ലിം വിരുദ്ധ പരാമർശങ്ങളലൂടെ വിവാദ നായകനായ യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിക്കസേരയിൽ എത്തിയ ശേഷം പ്രഥമ പരിഗണന നൽകിയ വിഷ‍യങ്ങളിലൊന്ന് അറവുശാലകൾക്കെതിരായ നീക്കമായിരുന്നു. കശാപ്പുശാലകൾ പൂട്ടിയും പശുക്കടത്ത് വിലക്കിയും ‘ആഭ്യന്തരഭരണം’ ഏറ്റെടുത്ത യോഗി ആദിത്യനാഥിൻറ അജണ്ടകൾക്കെതിരെ യു.പിയിലെ ഇറച്ചി വ്യാപാരികൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
 

 

Tags:    
News Summary - BJP MLA says he’ll break hand and legs of those who disrespect, kill cows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.