ഗോവയിൽ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റു

മുംബൈ: അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ശിഷ്യനും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത ്രിയായി ചുമതലയേറ്റു. ദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സത്യപ് രതിജ്ഞാ ചടങ്ങുകള്‍. മുഖ്യമന്ത്രിയെ കൂടാതെ 11 അംഗ മന്ത്രിസഭയും ചുമതലയേറ്റു.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയു ടെ നേതൃത്വത്തില്‍ രാത്രി വൈകിയും തുടര്‍ന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രമോദ് സാവന്തിെൻറ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള തീരുമാനം. രാത്രി 11ന് പുതിയ മുഖ്യമന്ത്രിയായി സ്പീക്കര്‍ പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍ ഇത് റദ്ദാക്കിയതായും ഇന്ന് രാത്രി സത്യപ്രതിജ്ഞ നടക്കില്ലെന്നും ഡെപ്യൂട്ടി സ്പീക്കർ മൈക്കിൾ ലോബോ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശങ്കകളുടെ മണിക്കൂറുകൾക്കൊടുവില്‍ രണ്ട് ഘടകകക്ഷികൾക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകി പ്രശ്നം പരിഹരിച്ചതായും പ്രമോദ് സാവന്തിനെ തന്നെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനമായതായും വാര്‍ത്തകള്‍ വന്നു.

ഗോവയിൽനിന്നുള്ള കേന്ദ്ര സഹമന്ത്രി ശ്രീപദ് നായികിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു കേന്ദ്ര നേതൃത്വത്തി‍െൻറ നീക്കം. എന്നാൽ, പാർട്ടിയിൽനിന്നും സഖ്യകക്ഷികളിൽനിന്നും എതിർപ്പുണ്ടായി. ഒടുവിൽ പ്രമോദ് സാവന്തും 2017ലെ തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് വിട്ടെത്തിയ വിശ്വജീത് റാണെയും മാത്രമായി സാധ്യത പട്ടികയിൽ. അവസാന റൗണ്ടിൽ ആർ.എസ്.എസുകാരനായ പ്രമോദ് സാവന്തിന് നറുക്കു വീണു.

തങ്ങൾ നിശ്ചയിച്ച മുഖ്യനെ അംഗീകരിക്കുന്നില്ലെങ്കിൽ സർക്കാർ പിരിച്ചുവിടുമെന്ന ഭീഷണി തന്ത്രമാണ് ബി.ജെ.പി സഖ്യ കക്ഷികൾക്കു മുന്നിൽ പയറ്റിയത്. മറുപക്ഷത്ത് 14 അംഗങ്ങളുമായി വലിയ ഒറ്റക്കക്ഷിയാണെന്ന് അവകാശപ്പെട്ട് കോൺഗ്രസ് ഗവർണറെ രണ്ടുതവണ കണ്ടെങ്കിലും മറ്റു കക്ഷികളുമായി സഖ്യശ്രമം നടത്തിയില്ല.

എം.ജി.പിയുടെ രണ്ട് എം.എൽ.എമാർ കൂറുമാറുന്നതോടെ ബി.ജെ.പിയുടെ അംഗബലം 14 ആകും. ജി.എഫ്.പിയും സ്വതന്ത്രരും ചേരുമ്പോൾ പിന്തുണ 20ൽ എത്തും. 40 നിയമസഭ സീറ്റുകളുള്ള ഗോവയിൽ നാലെണ്ണം ഒഴിഞ്ഞുകിടക്കുകയാണ്.

Tags:    
News Summary - bjp may disperse goa government if not agree pramod sawant as CM -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.