ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിക്കാൻ അഞ്ച് ദിവസം മാത്രം ശേഷിക്കെ, നിലവിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഞായറാഴ്ച രാവിലെ പുറത്തിറക്കും. പ്രകടന പത്രികയിൽ വികസനം, ക്ഷേമം, ഹിന്ദുത്വം എന്നിവക്ക് മുൻതൂക്കം നൽകിയതായാണ് സൂചന. ഡൽഹിയിലെ ബി.ജെ.പി പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും പ്രകാശന ചടങ്ങ് നടക്കുക. പ്രകടനപത്രികയിൽ ക്ഷേമ, വികസന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ തുടങ്ങിയ മുതിർന്ന നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. കോൺഗ്രസിന്റെ പ്രകടനപത്രിക കഴിഞ്ഞയാഴ്ച പുറത്തിറക്കിയിരുന്നു.
പ്രകടനപത്രികയുടെ കരട് തയ്യാറാക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ 27 അംഗ മാനിഫെസ്റ്റോ കമ്മിറ്റിയെ ബി.ജെ.പി നിയോഗിച്ചിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളികളായിട്ടുള്ളത് ഇന്ത്യാ മുന്നണിയും എൻ.ഡി.എയുമാണ്. കോൺഗ്രസ്, എ.എ.പി, ടിഎംസി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടുന്നതാണ് ഇന്ത്യൻ മുന്നണിയെങ്കിൽ എൻ.ഡി.എക്ക് ബി.ജെ.പി, പി.എം.കെ, ജെ.ഡി.യു തുടങ്ങിയ കക്ഷികളാണ് അംഗങ്ങളായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.