ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ ശക്തമായ വിമർശനവുമായി ബി.എസ്.പി അധ്യക്ഷ മായാവതി രംഗത്ത്. മോദിയാണ് ഇന്ത്യ എന്ന ത രത്തിൽ ബി.ജെ.പിയും ആർ.എസ്.എസും നടത്തുന്ന പ്രചാരണം ഇന്ത്യൻ ജനാധിപത്യത്തെ അപമാനിക്കലാണെന്ന് മായാവതി പറഞ്ഞു. ക ോൺഗ്രസ് മുമ്പ് ചെയ്ത തെറ്റ് ബി.ജെ.പി ആവർത്തിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
ട്വിറ്ററിലൂടെയാണ് മായാവതി ബി.ജെ.പിക്കെതിരെ വിമർശനമുന്നയിച്ചത്. ‘മോദി എന്നാൽ ഇന്ത്യയാണ്, ഇന്ത്യ എന്നാൽ മോദിയാണ് എന്ന തരത്തിലുള്ള ചിത്രീകരണം വഴി ബി.ജെ.പിയും ആർ.എസ്.എസും കോൺഗ്രസ് ചെയ്ത അബദ്ധവും ഇന്ത്യയെയും ജനാധിപത്യെത്തയും അപമാനിക്കലും ആവർത്തിക്കുകയാണ്. ഇന്ദിരയെന്നാൽ ഇന്ത്യ, ഇന്ത്യ എന്നാൽ ഇന്ദിര എന്ന തരത്തിൽ കോൺഗ്രസ് ഇത് മുമ്പ് ചെയ്തിരുന്നു. വളരെ ശോചനീയവും അപലപിക്കപ്പെടേണ്ടതുമാണിത്. ഈ പാപത്തിന് ജനങ്ങൾ മാപ്പു നൽകില്ല’ -മായാവതി ട്വീറ്റ് ചെയ്തു.
നേരത്തെ, ഗാസിയാബാദിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ, ഇന്ത്യൻ സേനയെ മോദിയുടെ സൈന്യം എന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചിരുന്നു. അതിനു പിറെകയാണ് മായാവതിയുടെ വിമർശനം. ഭീകരർക്ക് കോൺഗ്രസ് ബിരിയാണി വിളമ്പുേമ്പാൾ മോദിയുടെ സൈന്യം അവർക്ക് ബോംബും വെടിയുണ്ടകളുമാണ് നൽകുന്നത് എന്നായിരുന്നു യോഗിയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.