മറ്റൊരു സമുദായത്തിലെ യുവാവിനെ പ്രണയിച്ച പെൺകുട്ടിയെ ബി.ജെ.പി നേതാവ് മർദിച്ചു

ആഗ്ര: മറ്റൊരു സമുദായത്തിൽ പെട്ട യുവാവിനെ പ്രണയിച്ചതിന് ബി.ജെ.പി നേതാവ് പെൺകുട്ടിയെ പരസ്യമായി അടിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വിഡിയോ വൈറലാകുന്നു. ബി.ജെ.പി മഹിള മോർച്ച അലിഗഡ് പ്രസിഡന്‍റ് സംഗീത വൈഷ്ണോയിയാണ് മോറൽ പൊലീസിങ്ങിന് പരസ്യമായി ഇറങ്ങിത്തിരിച്ചത്. ഇതുകൊണ്ടൊന്നും തൃപ്തിപ്പെടാതെ പെൺകുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തി അദ്ദേഹത്തോട് പരസ്യമായി തല്ലാനും ഉത്തരവിട്ടു മഹിളാ നേതാവ്.

മറ്റൊരു സമുദായത്തിൽ പെട്ട ആൺകുട്ടിയുമായി സംസാരിച്ചു നിൽക്കെ ഹിന്ദു യുവവാഹിനി പ്രവർത്തകർ ഇരുവരെയും വളഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു.

താൻ പ്രായപൂർത്തിയായ പെൺകുട്ടിയാണെന്നും തന്നോടൊപ്പമുള്ളയാളുമായി രണ്ടു വർഷമായി പ്രണയത്തിലാണെന്നും പെൺകുട്ടി പറയുന്നത് വിഡിയോയിൽ വ്യക്തമാണ്. കുടംബത്തിന് ഇതേക്കുറിച്ച് അറിയില്ലെന്ന പ്രസ്താവനയാണ് സംഗീതയേയും സംഘത്തേയും ചൊടിപ്പിച്ചത്. മുഹമ്മദ്  ഫൈസാൻ എന്ന യുവാവിനെ കാണാനായി പെൺകുട്ടി വീട്ടുകാരെ അറിയിക്കാതെ ഇടക്കിടെ നഗത്തിൽ വരാറുണ്ടെന്നും സംഗീത പറഞ്ഞു.

ഹിന്ദുസേന വനിതാസംഘടനയുടെ  ഉത്തർപ്രദേശ് പ്രസിഡന്‍റാണ് താനെന്നായിരുന്നു സംഗീത അവകാശപ്പെട്ടത്. എന്നാൽ മഹിള മോർച്ചയുടെ മുൻ സിറ്റി പ്രസിഡന്‍റ് മാത്രമാണ് സംഗീതയെന്നാണ് ബി.ജെ.പി വക്താവ് ശൈലേന്ദ്ര ഗുപ്ത അറിയിച്ചത്.

കുറച്ച് നാളുകളായി ഇരുവരേയും ഹിന്ദുവാഹിനി പ്രവർത്തകർ നിരീക്ഷിക്കുകയായിരുന്നു. തെറ്റായ ബന്ധത്തിലേർപ്പെട്ട ഇവരെ കൈകാര്യം ചെയ്യുന്നതും പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുന്നതും സ്വാഭാവിക കാര്യം മാത്രമാണെന്നാണ് ഹിന്ദു വാഹിനി പ്രവർത്തകരുടെ നിലപാട്.

Tags:    
News Summary - BJP Mahila Morcha leader slaps, shames girl in public over inter-faith 'affair' -india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.