ലഖ്നോ: അലഹാബാദിനും ഫൈസാബാദിനും ശേഷം മറ്റ് ഉത്തർ പ്രദേശ് നഗരങ്ങളുടെ പേര് മാറ്റാനുള്ള ആവശ്യവും ശക്തമാവുന്നു. ലോകാദ്ഭുതങ്ങളിലൊന്നായ താജ്മഹൽ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് മാറ്റണമെന്ന ആവശ്യമാണ് പുതുതായി ഉയർന്നിരിക്കുന്നത്. ബി.ജെ.പി എം.എൽ.എ ജഗൻ പ്രസാദ് ഗാർഗാണ് ആഗ്രയുടെ പേര് മാറ്റി ‘‘അഗർവാൾ’’ എന്നോ ‘‘അഗർവാൻ’’ എന്നോ ആക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ആഗ്ര എന്ന പേരിന് യാതൊരു അർഥവുമില്ല. എവിടെ വേണമെങ്കിലും അന്വേഷിച്ച് േനാക്കാം..! ആ വാക്കിന് യാതൊരു പ്രസക്തിയുമില്ല. മുമ്പിവിടെ കാട് പിടിച്ചു കിടന്നിരുന്ന സ്ഥലമായിരുന്നു. അഗർവാൾ എന്ന വിഭാഗമാണ് മുമ്പിവിടെ ജീവിച്ചിരുന്നത്. അതുകൊണ്ട് അഗർവാനെന്നോ.. അഗർവാളെന്നോ പേര് മാറ്റണം -ബി.ജെ.പി എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം മുസഫർ നഗറിെൻറ പേര് മാറ്റാനുള്ള ആവശ്യവും ഉയർന്നിട്ടുണ്ട്. ലക്ഷ്മി നഗർ എന്നാക്കി മാറ്റണമെന്ന ആവശ്യവുമായി എത്തിയത് ഉത്തർ പ്രദേശിലെ സർധന മേഖലയിലുള്ള ബി.ജെ.പി എം.എൽ.എ സൻഗീത് സോമാണ്. ജനങ്ങളുടെ ആവശ്യ പ്രകാരമാണ് ഇതെന്നും സൻഗീത് സോം പറഞ്ഞു.
ഇന്ത്യയുടെ സംസ്കാരം തിരിച്ചു പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഹിന്ദുത്വം അവസാനിപ്പിക്കാൻ ശ്രമിച്ച മുസ്ലിം ഭരണാധികാരികളാണ് പേരുകൾ മാറ്റിയതെന്നും നഗരങ്ങളുടെ യഥാർഥ നാമങ്ങളാണ് ബി.ജെ.പി ഒാരോന്നായി തിരിച്ചു പിടിക്കുന്നതെന്നും സോം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.