ബംഗാളിൽ മോദിയടക്കമുള്ള ബി.ജെ.പി നേതാക്കൾ 500 പേരിൽ കൂടുതലുള്ള റാലി നടത്തരുത് -ജെ.പി. നഡ്ഡ

ന്യൂഡൽഹി: കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആൾക്കൂട്ട റാലികളിൽ അഭിരമിക്കുന്നെന്ന ആരോപണം നിലനിൽക്കേ, കൂറ്റൻ തെരഞ്ഞെടുപ്പ് റാലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ബി.ജെ.പി നേതൃത്വം. പശ്ചിമ ബംഗാളിൽ 500 പേരിൽ കൂടുതൽ ഒത്തുചേരുന്ന റാലി നടത്തരുതെന്ന് ബി.െജ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ നരേന്ദ്ര മോദിയടക്കമുള്ള പാർട്ടി നേതാക്കളോട് നിർദേശിച്ചു. നിലവിലെ കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണിത്. കോവിഡ് പ്രോട്ടോേകാൾ മുന്നിൽകണ്ടുവേണം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനെന്ന് അദ്ദേഹം പാർട്ടി നേതാക്കളെ ഓർമിപ്പിച്ചു.

ചൊവ്വാഴ്ച മുതൽ 'എന്‍റെ ബൂത്ത്, കൊറോണ മുക്തം' (മേരാ ബൂത്ത്-കൊറോണ മുക്ത്) എന്ന കർമ്മപരിപാടി നടപ്പാക്കണമെന്നും പാർട്ടി പ്രവർത്തകരോട് നഡ്ഡ നിർദേശിച്ചു. ഇതിന്‍റെ ഭാഗമായി പശ്ചിമ ബംഗാളിൽ ആറ് കോടി മാസ്കുകളും സാനിറ്റെസറുകളും പാർട്ടി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇനി കൊൽക്കത്തയിൽ പ്രചാരണം നടത്തുകയില്ലെന്ന് തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രീൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയുടെ തീരുമാനവും എത്തിയത്. പ്രചാരണത്തിന്‍റെ അവസാന ദിവസമായ ഏപ്രിൽ 26ന് മമത കൊൽക്കത്തയിൽ 'പ്രതീകാത്മക' റാലി മാത്രമേ നടത്തുകയുള്ളൂവെന്ന് ഡെറിക് ഒബ്രീൻ വ്യക്തമാക്കി.  

Tags:    
News Summary - BJP leaders to hold only small rallies with not more than 500 people in Bengal says JP Nadda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.