ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ വീടിനു മുന്നിൽ സമരം നടത്തുന്ന ബി.ജെ.പി പ്രവർത്തകർ അദ്ദേഹത്തിെൻറ വീട് ആക്രമിച്ചുവെന്ന് ആം ആദ്മി പാർട്ടി പ്രവർത്തകർ. ഡൽഹി സർക്കാറിൽനിന്ന് 14,000 കോടി രൂപ ബി.ജെ.പി ഭരിക്കുന്ന ഡൽഹി നഗരസഭകൾക്കു കിട്ടണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ സമരം നടത്തുന്ന ബി.ജെ.പി പ്രവർത്തകരാണ് അതിക്രമം നടത്തിയത്. ആക്രമണത്തിൻെറ ദൃശ്യങ്ങൾ ആപ് പുറത്തുവിട്ടു.
വ്യാഴാഴ്ച ഉപമുഖ്യമന്ത്രി മനീഷ് സിേസാദിയയുെട വസതിയിലേക്ക് അതിക്രമിച്ചുകയറിയ സംഭവത്തിനു പിന്നാലെയാണ് കെജ്രിവാളിെൻറ വീടിനെതിരായ ആക്രമണത്തിെൻറ ദൃശ്യങ്ങൾ ആപ് പ്രവർത്തകർ പുറത്തുവിട്ടത്. ബി.ജെ.പി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും സി.സി.ടി.വി കാമറകൾ തകർക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാൽ, ഏഴു ദിവസമായി മുഖ്യമന്ത്രിയുടെ വസതിക്കു പുറത്തിരിക്കുന്ന തങ്ങളെ കാണാൻ മുഖ്യമന്ത്രി കൂട്ടാക്കിയില്ലെന്നും തങ്ങളുടെ സ്വകാര്യത ശ്രദ്ധിക്കാതെ മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ സി.സി.ടി.വി സ്ഥാപിച്ചുവെന്നും ബി.ജെ.പി ന്യായീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.