ബെംഗളൂരു: കർണാടക ബി.ജെ.പി അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ അടുത്ത മുഖ്യമന്ത്രിയാവാൻ ചാമുണ്ഡീശ്വരി ക്ഷേത്രത്തിലെ 1008 പടവുകൾ നടന്നുകയറി ബി.ജെ.പി നേതാവും എം.പിയുമായ ശോഭ കരന്തലജെ. ഉടുപ്പി-ചിക്മംഗളൂരു എം.പിയായ ശോഭ വെള്ളിയാഴ്ച രാവിലെയാണ് ക്ഷേത്രത്തിലെത്തി യെദിയൂരപ്പക്ക് വേണ്ടി പ്രാർഥന നടത്തിയത്.
കർണാടക നിയമസഭയിൽ വിശ്വാസ വോട്ടിന്മേൽ ചർച്ച നടക്കുന്ന സാഹചര്യത്തിലാണ് ശോഭ കരന്തലജെയുടെ ക്ഷേത്ര ദർശനം. മൈസൂരുവിനടുത്തുള്ള ചാമുണ്ഡേസ്വരി ക്ഷേത്രത്തിൽ അനുയായികൾക്കൊപ്പമാണ് ഇവർ എത്തിയത്. 1008 പടവുകളും ചെരിപ്പില്ലാതെ ചവിട്ടിക്കയറുകയായിരുന്നെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
കർണാടകയിൽ സഖ്യസർക്കാർ താഴെവീഴുമെന്നും ബി.ജെ.പി സർക്കാർ രൂപവത്കരിക്കുമെന്നും ശോഭ കരന്തലജെ നേരത്തെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.