ഇൻഡോർ: മധ്യപ്രദേശിലെ ബി.ജെ.പി എം.എൽ.എ പൊലീസ് സ്റ്റേഷനിലെത്തി കോൺസ്റ്റബിളിനെ മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. എം.എൽ.എയായചാംപലാൽ ദേവ്ദയാണ് സ്റ്റേഷനിലെത്തി കോൺസ്റ്റബിളിനെ മർദിച്ചത്. മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്.
ദേവ്ദായുടെ ബന്ധുക്കളിലൊരാൾ പൊലീസ് സ്റ്റേഷനിലെത്തുകയും പൊതുജനങ്ങൾ നിയന്ത്രണമുള്ള ഭാഗത്തേക്ക് കടക്കുകയും ചെയ്തു. ഇവിടെയുണ്ടായിരുന്ന വെള്ളകുപ്പിയുമെടുത്ത് ഇയാൾ കടന്നുകളയാൻ ശ്രമിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിൾ സന്തോഷ് ഇത് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ എം.എൽ.എ യെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.
സ്റ്റേഷനിലെത്തിയ എം.എൽ.എ പൊലീസ് കോൺസ്റ്റബിളായ സന്തോഷിനെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് സുപ്രണ്ട് അനുഷ്മാൻ സിങ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.