ബംഗാളികൾ- ബംഗാളികൾ അല്ലാത്തവർ എന്ന വേർതിരിവ് ബി.ജെ.പി സൃഷ്ടിക്കുന്നു -മമത ബാനർജി

കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പി ബംഗാളി -ബംഗാളികൾ അല്ലാത്തവർ എന്ന വേർതിരിവ് സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി. ഹിന്ദു മുസ്ലിം രാഷ്ട്രീയം ഇതിന് പിന്നിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കൊൽക്കത്തയിലെ തൃണമൂൽ ഭവനിൽ ഹിന്ദി സംസാരിക്കുന്നവരുടെ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി.

ജനങ്ങൾക്ക് വേണ്ടി എന്തുചെയ്യാനും ഞാൻ ഒരുക്കമാണ്. പക്ഷേ, ബംഗാളിൽ ബി.ജെ.പിയെ അനുവദിക്കില്ല. നിങ്ങൾക്ക് വളരെ വലിയ ഉത്തരവാദിത്തമുണ്ട്. ബംഗാളികളെക്കാൾ പ്രധാന്യത്തിൽ നിങ്ങൾ ഞങ്ങൾക്കായി വോട്ട് നൽകണം. ഭാവിയിൽ നിങ്ങൾക്കായി എന്തു ചെയ്യാനാകുമെന്ന് ഞാൻ കാണിച്ചുനൽകാം -മമത ബാനർജി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരെടുത്ത് പറയാതെ മമത വിമർശനം ഉന്നയിച്ചു. 'അയാൾ ടെലിപ്രോംപ്ടർ ഉപയോഗിച്ച ശേഷം ഗുജറാത്തി വായിച്ചു. അവർ പറയുന്നു അവർ നമ്മെ ഹിന്ദി പഠിപ്പിച്ചുനൽകാമെന്ന്. ഞാനും അവർക്ക് ഹിന്ദി പഠിപ്പിച്ച് നൽകാം. ഹിന്ദി, ഉർദ്ദു, ഗുർമുഖി ഭാഷകൾക്ക് സംസ്ഥാനത്ത് ഞാൻ അംഗീകാരം നൽകി' -മമത ബാനർജി പറഞ്ഞു.

എല്ലാവരും ഒരുമയോടെ ജീവിക്കുേമ്പാൾ തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് ഇത്തരം വേർതിരിവുകൾ സൃഷ്ടിക്കുന്നതെന്തിനാണെന്നും മമത ചോദിച്ചു.

ബംഗാളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിൽ പോര് രൂക്ഷമാണ്. ബംഗാൾ പിടിക്കാൻ ബി.ജെ.പി അമിത് ഷാ ഉൾപ്പെടെ ദേശീയ നേതാക്കളെയാണ് രംഗത്തിറക്കുന്നത്. 

Tags:    
News Summary - BJP dividing non-Bengalis and Bengalis says Mamata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.