ന്യൂഡൽഹി: അസമിലെ പല ജില്ലകളിലും മുസ്ലിം ജനസംഖ്യ വർധിക്കുകയാണെന്ന് കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്. 1980കളിൽ ബി.ജെ.പി വളർന്നതിെനക്കാൾ വേഗത്തിലാണ് ബദ്റുദ്ദീൻ അജ്മൽ നയിക്കുന്ന ഒാൾ ഇന്ത്യ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് (എ.െഎ.യു.ഡി.എഫ്) സംസ്ഥാനത്ത് വളരുന്നതെന്നും അദ്ദേഹം പറഞ്ഞു. 1984ൽ രണ്ടു സീറ്റ് മാത്രമായിരുന്നു ബി.ജെ.പിക്ക്. 2005ൽ രൂപവത്കരിച്ച എ.െഎ.യു.ഡി.എഫിന് ഇപ്പോൾ മൂന്ന് ലോക്സഭാംഗങ്ങളും അസമിൽ 13 എം.എൽ.എമാരുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കരസേന മേധാവിയുടെ പ്രസ്താവന വിവാദമായി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റം വർധിക്കുന്നുവെന്ന് സൂചിപ്പിക്കുകയായിരുന്നു ബിപിൻ റാവത്ത്. സൈനിക മേധാവി രാഷ്ട്രീയ പ്രസ്താവന നടത്താമോ എന്ന ചോദ്യമാണ് ചർച്ചചെയ്യപ്പെടുന്നത്.
വടക്കുകിഴക്കൻ അതിർത്തിസംസ്ഥാനങ്ങളിലേക്കുള്ള നുഴഞ്ഞുകയറ്റം ഇല്ലാതാക്കി അതിർത്തി ഭദ്രമാക്കുന്നതിനെക്കുറിച്ച് നടന്ന സമ്മേളനത്തിൽ സംസാരിക്കുേമ്പാഴാണ് ബിപിൻ റാവത്ത് വിവാദ പരാമർശം നടത്തിയത്. ബംഗ്ലാദേശിൽനിന്ന് അസമിലേക്കും മറ്റും ആസൂത്രിത നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. ഇൗ മേഖല പ്രശ്നസങ്കീർണമാക്കാൻ ചൈനയുടെ സഹായത്തോടെ പാകിസ്താൻ നിഴൽയുദ്ധം നടത്തുന്നതിെൻറ കൂടി ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഘാലയ, നാഗാലാൻറ് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ച ഘട്ടത്തിലാണ് കരസേന മേധാവിയുടെ പ്രസ്താവന. ഇൗമാസം 27നാണ് വോെട്ടടുപ്പ്. അസമിനുപുറമെ, ഇൗ രണ്ട് സംസ്ഥാനങ്ങളിലും അനധികൃത കുടിയേറ്റം പ്രചാരണവിഷയമാണ്. കരസേന മേധാവിയുടെ രാഷ്ട്രീയ പ്രസ്താവന പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർ അംഗീകരിക്കുന്നുണ്ടോയെന്ന ചോദ്യമാണ് ഉയരുന്നത്.
ദേശസുരക്ഷയാണ് സൈനിക മേധാവിയുടെ ഉത്തരവാദിത്തമെന്നും വൻകിട പാർട്ടികൾ ദുഷിച്ചതിനാൽ തങ്ങളെപ്പോലുള്ള ബദൽ പാർട്ടികൾക്ക് ജനപിന്തുണ വർധിക്കുകയാണെന്നും ബദ്റുദ്ദീൻ അജ്മൽ പ്രതികരിച്ചു. ദുർബലർക്കുവേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് എ.െഎ.യുഡി.എഫ് എം.എൽ.എ അമീനുൽ ഇസ്ലാം പറഞ്ഞു. വൈകാതെ തങ്ങൾ അസമിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പാർട്ടികളെക്കുറിച്ച് അഭിപ്രായം പറയുന്നത് സൈനിക മേധാവിയുടെ പണിയല്ലെന്ന് എ.െഎ.എം.െഎ.എം നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു. ഇന്ത്യൻ സേന എക്കാലവും രാഷ്ട്രീയത്തിന് അതീതമായാണ് പ്രവർത്തിക്കുന്നതെന്ന് ആം ആദ്മി പാർട്ടി നേതാവ് അശുതോഷ് പറഞ്ഞു.
എന്നാൽ, രാഷ്ട്രീയമായോ മതപരമായോ കരസേന മേധാവി പരാമർശം നടത്തിയിട്ടില്ലെന്നാണ് സേനയുടെ പക്ഷം. മേഖലയുടെ വികസന കാര്യങ്ങളെക്കുറിച്ചുപറഞ്ഞപ്പോൾ നടത്തിയ സാന്ദർഭിക പരാമർശം മാത്രമാണതെന്ന് സേനാവൃത്തങ്ങൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.