മുംബൈ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് ബിഹാർ യുവതി നൽകിയ കേസ് തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹരജി ബുധനാഴ്ചയും ബോംബെ ഹൈകോടതി പരിഗണിച്ചില്ല. മുൻഗണനക്രമത്തിൽ പരിഗണിക്കേണ്ട കേസുകൾ അധികമായതിനാലാണ് ഹരജി ഇത്തവണയും പരിഗണിക്കാൻ കഴിയാതെ പോയത്.
ജൂലൈ 28ന് ബിനോയിയോട് ഡി.എൻ.എ പരിശോധനക്ക് വിധേയനാകാൻ ആവശ്യപ്പെട്ട കോടതി തുടർവാദം കഴിഞ്ഞ 26ലേക്ക് മാറ്റിയിരുന്നു. അന്നും ഹരജികളുടെ ആധിക്യംമൂലം ജസ്റ്റിസുമാരായ രഞ്ജിത് മോറെ, ഭാരതി ഡാൻഗ്രെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് ബിനോയിയുടെ ഹരജി പരിഗണിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കേസ് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
അതേസമയം, ഡി.എൻ.എ പരിശോധന റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ലെന്ന് ഹൈകോടതി രജിസ്ട്രാർ ആവർത്തിച്ചു. റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന ഒാഷിവാര പൊലീസിലെ ഇൻസ്പെക്ടർ ധനഞ്ജയ് സോനാവാനെയും പറഞ്ഞു. റിപ്പോർട്ട് ഉടനെ നൽകണെമന്ന് രേഖാമൂലം കലീന ഫോറൻസിക് ലാബ് അധികൃതരോട് ആവശ്യപ്പെട്ടതായി സോനാവാനെ പറഞ്ഞു. ജൂലൈ 29നാണ് ബിനോയ് കോടിയേരി ഡി.എൻ.എ പരിശോധനക്കു വിധേയനായത്. സീൽ ചെയ്ത റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കാനാണ് േകാടതി ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.