വാരാണസി: ബനാറസ് ഹിന്ദു സർവകലാശാലയിൽ സുരക്ഷ ഉദ്യോഗസ്ഥരുമായുണ്ടായ സംഘർഷത്തെ തുടർന്ന് 100ലധികം വിദ്യാർഥികൾക്കെതിരെ കേസെടുത്തതായി പൊലീസ്.
ചൊവ്വാഴ്ച രാത്രി സർവകലാശാലയിലെ സുരക്ഷ ഉദ്യോഗസ്ഥരും വിദ്യാർഥികളും തമ്മിലുണ്ടായ സംഘർഷത്തിനിടെ കല്ലേറുണ്ടാകുകയും നിരവധി വാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു. രാജാ റാം ഹോസ്റ്റലിന് സമീപം വിദ്യാർഥിനിയെ വാഹനമിടിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉടലെടുത്തത്.
പരാതിപ്പെടാൻ വിദ്യാർഥികൾ സുരക്ഷ ഉദ്യോഗസ്ഥരുടെ അടുത്തെത്തിയതോടെ വാക്കുതർക്കമുണ്ടാകുകയായിരുന്നു. തുടർന്ന്, വിദ്യാർഥികൾ നടത്തിയ കല്ലേറിൽ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സംഘർഷത്തിൽ ചില വിദ്യാർഥികൾക്ക് പരിക്കേറ്റതായാണ് സ്ഥിരീകരിക്കാത്ത വിവരം. പിന്നീട്, പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
സർവകലാശാലയിൽ സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്ന് അസി. പൊലീസ് കമീഷണർ ഗൗരവ് കുമാർ അറിയിച്ചു. സർവകലാശാല സുരക്ഷ ഉദ്യോഗസ്ഥന്റെ പരാതി പ്രകാരം 100ലധികം വിദ്യാർഥികൾക്കെതിരെ കേസെടുത്തതായും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.