ന്യൂഡൽഹി: പൗരത്വ ഭേദഗതിക്കെതിരെ രാപ്പകൽ സമരം നടത്തുന്ന ശാഹീൻ ബാഗിലെ സ്ത്രീകൾക ്കും ജാമിഅ വിദ്യാർഥികൾക്കും പൗരസമൂഹത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് ബുധനാഴച് വൈകീട്ട് സമരവേദികളിലെത്തി. ഡൽഹിയിൽ സന്ദർശനം നടത്താൻ കോടതി അനുമതി നൽകിയതിനു പിന്നാലെയാണ് ചന്ദ്രശേഖറിെൻറ സന്ദർശനം. സമരം തുടങ്ങിയിട്ടേയുള്ളൂവെന്നും അഹങ്കാരിയായ അമിത് ഷാക്കു മുട്ടുമടക്കേണ്ടിവരുമെന്നും ജാമിഅ സമരവേദിയിൽ സംസാരിക്കവെ ആസാദ് പറഞ്ഞു.
സമരം എല്ലായിടിത്തും വ്യാപിക്കേണ്ടതുണ്ട്. സമയം വരുമ്പോള്‍ എല്ലാ ഉദ്യാനങ്ങളും സമരവേദികളായി മാറും. ഈ സമരം വിജയിക്കുകതന്നെ െചയ്യും. മുസ്ലിംകൾക്ക് ഈ മണ്ണിനോടുള്ള ദേശസ്നേഹം അളക്കാൻ ആരും വരേണ്ടതില്ലെന്നും ആസാദ് പറഞ്ഞു. ജാമിഅ ഏകോപന സമിതിയുടെ നേതൃത്വത്തിൽ ജാമിഅ സർവകലാശാല കാമ്പസിെൻറ ഏഴാം നമ്പർ ഗേറ്റിനു മുന്നിൽ നടക്കുന്ന സമരവേദി സന്ദർശിച്ചതിനു ശേഷമാണ് ആസാദ് ശാഹീൻ ബാഗിൽ എത്തിയത്. ‘ജയ് ഭീം’ മുദ്രാവാക്യം വിളിയോടെയാണ് സമരക്കാർ ഭീം ആർമി നേതാവിനെ വരവേറ്റത്.
അതേസമയം, പൗരത്വ വിഷയത്തിൽ സുപ്രീംകോടതി വിധി വരുന്നതുവരെ സമരപ്പന്തലിൽനിന്നും പോകില്ലെന്ന് ശാഹീൻ ബാഗിലെ സ്ത്രീ സമരക്കാർ പറഞ്ഞു. സമരം തുടരുമെന്ന് ജാമിഅ ഏകോപന സമിതിയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.