ബംഗളൂരു: നഗരത്തിൽനിന്ന് പിടികൂടിയ 60 ബംഗ്ലാദേശി പൗരന്മാരെ നാടുകടത്തും. കഴിഞ്ഞദി വസം സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് ബംഗളൂരുവിലെ രാമമൂർത്ത ി നഗർ, ബെലന്തൂർ, മാർത്തഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് അനധികൃതമായി താമ സിക്കുകയായിരുന്ന 60 ബംഗ്ലാദേശി പൗരന്മാരെ പിടികൂടിയത്. ഇവരിൽ 22 പേർ വനിതകളും ഒമ്പതുപേർ കുട്ടികളുമാണ്.
ബംഗ്ലാദേശിലും കർണാടകയിലുമുള്ള ഇടനിലക്കാരായ കരാറുകാരാണ് ഇവരെ ബംഗളൂരുവിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബംഗ്ലാദേശി കുടിയേറ്റക്കാർ കർണാടകയിൽ കൂടുതലാണെന്നും ദേശീയ പൗരത്വപ്പട്ടിക കർണാടകയിലും നടപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇവരെ പിടികൂടുന്നത്.
അതേസമയം, ദേശീയ പൗരത്വപ്പട്ടികയുമായി ബന്ധപ്പെട്ടല്ല ഇപ്പോഴത്തെ നടപടിയെന്നും സ്ഥിരമായുള്ള പരിശോധനയുടെ ഭാഗമായാണ് അനധികൃതമായി താമസിക്കുന്നവരെ പിടികൂടിയതെന്നും സിറ്റി പൊലീസ് കമീഷൻ ഭാസ്കർ റാവു വിശദീകരിച്ചു. ബംഗളൂരുവിൽ കഴിയുന്ന വിദേശ പൗരന്മാരുടെ എല്ലാ രേഖകളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.