ചണ്ഡിഗഢ്: ഹരിയാനയിൽ ബീഫ് കഴിച്ചെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളിെയ അടിച്ചുകൊന്ന സംഭവത്തിൽ ലബോറട്ടറി പരിശോധനാ ഫലം പുറത്ത്. ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലെപ്പട്ട സബീർ മാലിക് എന്ന തൊഴിലാളി കഴിച്ചത് ബീഫല്ലെന്ന് പരിശോധനയിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ചർകി ദാദ്രി ജില്ലയിലെ ഹൻസവാസ് ഖുർദ് ഗ്രാമത്തിൽ ആഗസ്റ്റ് 27നായിരുന്നു സംഭവം.
പൊലീസ് അന്നുതന്നെ ഇറച്ചിയുടെ സാമ്പിൾ ഫരീദാബാദിൽ പരിശോധനക്കയച്ചിരുന്നു. പരിശോധന ഫലം ശനിയാഴ്ചയാണ് പുറത്തുവന്നത്. ഫലം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് ചർകി ദാദ്രി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഭരത് ഭൂഷൺ പറഞ്ഞു. പാഴ്വസ്തുക്കൾ ശേഖരിക്കുന്ന ജോലി ചെയ്യുന്ന സബീർ മാലിക് തന്റെ കുടിലിൽവെച്ച് ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ഗ്രാമത്തിലെ കടയിലേക്ക് വിളിച്ചുവരുത്തിയ സംഘം ക്രൂരമായി അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.