ന്യൂഡൽഹി: ഡൽഹിയിലെ പടക്കനിർമാണ ശാലക്ക് തീപിടിച്ച് 17 പേർ മരിച്ച സംഭവത്തിൽ ഫാക്ടറി ഉടമ അറസ്റ്റിൽ. ഭവാന വ്യവസായ മേഖലയിലെ ഫാക്ടറി ഉടമയായ മനോജ് ജെയിനാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് ഇയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത വിവരം ഡെപ്യൂട്ടി കമീഷണർ രജനീഷ് ഗുപ്ത സ്ഥിരീകരിച്ചു.
ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് വ്യവസായ മേഖലയിൽ തീപിടത്തമുണ്ടായത്. കാർപ്പറ്റ് നിർമാണ കമ്പനിയിലായിരിന്നു തീപിടിത്തം. എന്നാൽ, വൈകീട്ട് 7:30ന് പടക്കനിർമാണ ശാലയിലേക്ക് തീപടർന്നതാണ് വൻ ദുരന്തത്തിന് കാരണമായത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷവും പരിക്കേറ്റവർക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.