മുംബൈ: ഏറ്റെടുക്കാൻ ആളില്ലാത്തതിനെ തുടർന്ന് വിവാദ വ്യവസായി വിജയ്മല്യയുടെ പനാജിയിലുള്ള കിങ്ഫിഷർ വില്ലയുടെ ലേലം മുടങ്ങി. 85.29 കോടി രൂപ അടിസ്ഥാനവിലയായി നിശ്ചയിച്ച വില്ല എസ്ബിെഎ ഇന്ന് ലേലം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. ഉയർന്ന അടിസ്ഥാന വില നിശ്ചയിച്ചത് ലേലം പരാജയപ്പെടാൻ കാരണമെന്നാണ് ഒൗദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നായി എകദേശം 9,000 കോടിരൂപ വിജയ് മല്ല്യ കടമെടുത്തിട്ടുണ്ട്. എന്നാൽ കടം തിരിച്ചടക്കാതെ ഈ വർഷമാദ്യം വിജയ് മല്യ ഇന്ത്യ വിടുകയായിരുന്നു. ലോണെടുത്ത തുക തിരിച്ചു പിടിക്കുന്നതിൻെറ ഭാഗമായാണ് എസ്.ബി.െഎ നടപടി.
മല്ല്യയുടെ കോർപ്പറേറ്റ് ഒാഫിസായ കിങ്ഫിഷർ ഹൗസ് ലേലം ചെയ്യാൻ ബാങ്കുകൾ ശ്രമിച്ചെങ്കിലും ലേലത്തിൽ ആരും പെങ്കടുത്തിരുന്നില്ല. വിജയ് മല്ല്യ ബ്രിട്ടനിലുെണന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.