ബംഗളൂരു: മലയാളി മുസ്ലിം വിദ്യാർഥികൾക്കു നേരെ ബംഗളൂരു പൊലീസിെൻറ വംശീയ അധിക്ഷേ പം. രാത്രി പുറത്തിറങ്ങിയ വിദ്യാർഥികളോട് ‘നിങ്ങൾ പാകിസ്താനിയാണോ’ എന്നായിരുന് നു പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരെൻറ ചോദ്യമെന്നും തങ്ങളെ പിടികൂടി രണ് ടു മണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ െവക്കുകയും ലാത്തികൊണ്ട് മർദിക്കുകയും ചെയ് തതായും വിദ്യാർഥികൾ പറഞ്ഞു. ഒടുവിൽ മാപ്പെഴുതിവാങ്ങി പിഴയടപ്പിച്ച ശേഷം വിദ്യാർഥികളെ വിട്ടയക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ഒന്നരയോടെ ബംഗളൂരു എസ്.ജി പാളയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
വിദ്യാര്‍ഥികള്‍ തങ്ങളുടെ അനുഭവം വിഡിയോ സഹിതം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് നടപടി വിവരിച്ച് വിദ്യാർഥികളുടെ ബന്ധുക്കൾ ബി.ടി.എം ലേഒൗട്ട് എം.എൽ.എ രാമലിംഗ റെഡ്ഡിയെ കണ്ടു. എം.എൽ.എ വിവരമറിയിച്ചതിനെ തുടർന്ന് വൈറ്റ് ഫീൽഡ് ഡി.സി.പി സംഭവത്തിൽ റിപ്പോർട്ട് തേടി. പൊലീസുകാർ വിദ്യാർഥികളോട് കയർക്കുന്നതിെൻറയും വിഡിയോ ചിത്രീകരിക്കുന്നത് പൊലീസ് തടയുന്നതിെൻറയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബംഗളൂരുവിൽ സോഫ്റ്റ്വെയർ വിദ്യാർഥിയായ കണ്ണൂർ തലശ്ശേരി സ്വദേശിയും സഹോദരനും മറ്റൊരു സുഹൃത്തിനുമാണ് ബംഗളൂരു പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. പഠനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കിടെ രാത്രി വൈകി ചായ കുടിക്കാൻ മൂവരും പുറത്തിറങ്ങി.
രാത്രികാല പട്രോളിങ്ങിെൻറ ഭാഗമായി ബൈക്കിൽ റോന്തുചുറ്റുകയായിരുന്ന പൊലീസുകാർ ഇവരെ കണ്ടതോടെ ചോദ്യംചെയ്യുകയും മൊൈബൽ ഫോൺ വാങ്ങി പരിശോധിക്കുകയും ചെയ്തു. പേരു പറഞ്ഞതോടെ ‘പാകിസ്താനിയാണോ’ എന്നായിരുന്നു െപാലീസുകാെൻറ ചോദ്യമെന്നും ഇത് തങ്ങളെ ഞെട്ടിച്ചതായും വിദ്യാർഥികൾ പറഞ്ഞു.
എന്നാൽ, വിവാദ സംഭവത്തിലെ പാകിസ്താനി പരാമർശവും വിദ്യാർഥികളെ മർദിച്ചെന്ന ആരോപണവും പൊലീസ് നിഷേധിച്ചു. രാത്രി വൈകി പുറത്തിറങ്ങിയ വിദ്യാർഥികളോട് കാര്യം തിരക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുകയുമാണ് ചെയ്തതെന്ന് എസ്.ജി. പാളയ പൊലീസ് പ്രതികരിച്ചു. പാകിസ്താനികളെന്നു വിളിച്ചെന്നും മർദിച്ചെന്നുമുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.