ബംഗളൂരു: ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന ദേശീയപാതകളിൽ രാത്രിയാത്ര നിരോധിച്ച സാഹചര്യത്തിൽ ബദൽ പാതയെ കൂടുതൽ നവീകരിച്ച് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കണമെന്ന നിർദേശവുമായി കർണാടക സംസ്ഥാന വന്യജീവി ബോർഡ് അംഗവും കൺസർവേഷൻ ബയോളജിസ്റ്റുമായ സഞ്ജയ് ഗുബ്ബി രംഗത്ത്. ബദൽ പാത കടന്നുപോകുന്ന മൈസൂരു-ഗോണിക്കുപ്പ റോഡിൽ നാഗർഹോളെ ദേശീയോദ്യാനത്തിലും ഗോണിക്കുപ്പ- മാനന്തവാടി റോഡിൽ വയനാട് വന്യജീവി സേങ്കതത്തിലും മേൽപാലങ്ങൾ നിർമിച്ച് യാത്രാക്ലേശം കുറക്കാമെന്നതടക്കമുള്ള നിർദേശങ്ങൾ അദ്ദേഹം മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്ക് സമർപ്പിച്ചു
. ബദൽപാത മേൽപാലങ്ങളോടെ നവീകരിക്കുന്നതോടെ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിെൻറ കോർ മേഖലയിൽകൂടി കടന്നുപോകുന്ന കോഴിക്കോട്- കൊല്ലഗൽ ദേശീയപാത 766 പ്രവർത്തനരഹിതമാക്കണമെന്നതാണ് സഞ്ജയ് ഗുബ്ബി സമർപ്പിച്ച നിർദേശങ്ങളിൽ പ്രധാനം. പശ്ചിമഘട്ടം കേന്ദ്രീകരിച്ച് വനസംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായ സഞ്ജയ് ഗുബ്ബിയുടെ റിപ്പോർട്ടാണ് മുമ്പ് ബന്ദിപ്പൂർ പാതയിലെ രാത്രിയാത്ര നിരോധനത്തിലേക്ക് കർണാടക സർക്കാറിനെ നയിച്ചത്.
ബദൽപാതയിൽ നാഗർഹോള ദേശീയോദ്യാനത്തിലെ 9.8 കിലോമീറ്റർ ദൂരവും വയനാട് വന്യജീവി സേങ്കതത്തിലെ 8.7 കിലോമീറ്റർ ദൂരവും മേൽപാലം നിർമിക്കാമെന്നാണ് നിർദേശം. ഇതിെൻറ ആഘാതം ബന്ദിപ്പൂരിെൻറ കോർ ഏരിയയിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ മേൽപാലങ്ങൾ നിർമിക്കുന്നതിനേക്കാൾ കുറവായിരിക്കും.
ബദൽ പാതയിൽ മേൽപാലങ്ങൾ വന്നാൽ വന്യമൃഗങ്ങൾ വാഹനമിടിച്ച് കൊല്ലപ്പെടുന്നത് കുറയുകയും കേരളത്തിേലക്കും തിരിച്ചുമുള്ള ഗതാഗതത്തിന് വേഗം കൂടുകയും ചെയ്യും. ബദൽപാത മേൽപാലങ്ങളോടെ നവീകരിച്ചാൽ ദേശീയപാത 766 അടച്ചിടുകയോ നിരോധന സമയം രാത്രി ആറു മുതൽ രാവിലെ ആറുവരെയാക്കി വർധിപ്പിക്കുകയോ ചെയ്യാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിന് സമർപ്പിക്കുന്ന മറുപടിയിൽ ബദൽപാത നവീകരണം സംബന്ധിച്ച സഞ്ജയ് ഗുബ്ബിയുടെ നിർദേശങ്ങളും ഉൾപ്പെടുത്താനാണ് കർണാടക വനംവകുപ്പിെൻറ തീരുമാനമെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.