ലഖ്നോ: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ സംസ്ഥാനത്ത് പൊതുവിടങ്ങളിലെ ഒത്തുകൂടലുകള്‍ വ ിലക്കി ഉത്തര്‍പ്രദേശ് സർക്കാർ. റമദാന്‍ ദിനങ്ങളില്‍ ജനങ്ങള്‍ വീടുകളില്‍ നിന്ന് പ്രാര്‍ത്ഥന നടത്തണമെന്നും മുഖ ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു.
പൊതുവിടങ്ങളിലെ ഒത്തുകൂടലുകള്‍ തടയാന്‍ മുഖ്യമന്ത്രി അധികൃതര്‍ക്ക് നിർദേശം നൽകിയതായി നല്‍കി. സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ എടുക്കും. കോവിഡ് വ്യാപനത്തിന് കാരണമാവുന്ന തരത്തിലുള്ള ഒരു പരിപാടികളും എവിടെയും നടക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ 1,604 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതില്‍ കൂടുതലും തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ടവരിലാണെന്നും കൂടുതല്‍ തബ്ലീഗ് പ്രവർത്തകരരെ കണ്ടെത്തുകയും പരിശോധന നടത്തുകയും ചെയ്യണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.