ബഹ്റെയ്ച്: ഉത്തർപ്രദേശിൽ ഗുണ്ടാനിയമപ്രകാരം ജയിലിലടക്കപ്പെട്ട പയാഗ്പുർ ജില്ല പഞ്ചായത്ത് അംഗത്തിന്റെ 110 കോടി രൂപ വിലമതിക്കുന്ന സ്വത്ത് ജില്ല ഭരണകൂടം കണ്ടുകെട്ടി. ജില്ല പഞ്ചായത്ത് അംഗം ദേവേന്ദ്ര സിങ്ങിന്റെ സ്വത്തുക്കളാണ് ബഹ്റെയ്ച് ജില്ല ഭരണകൂടം കണ്ടുകെട്ടിയത്.
85 കോടിയുടെ റിസോർട്ട്, 25 കോടിയുടെ ഷോപ്പിങ് കോംപ്ലക്സ് എന്നിവയാണ് ജില്ല മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ കനത്ത പൊലീസ് സംരക്ഷണത്തിൽ ഞായറാഴ്ച ഏറ്റെടുത്തത്. ദേവേന്ദ്ര സിങ്ങിനെതിരെ ജില്ലക്കകത്തും പുറത്തുമായി അമ്പതിലേറെ ക്രിമിനൽ കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.