ആശുപത്രി അധികൃതർ മരിച്ചുവെന്നറിയിച്ച നവജാത ശിശുവിന് ഒരാഴ്ചക്ക് ശേഷം അന്ത്യം

ന്യൂഡൽഹി: സ്വകാര്യ ആശുപത്രി അധികൃതർ മരിച്ചുവെന്ന് തെറ്റായ അറിയിച്ച നവജാത ശിശുവിന് ഒരാഴ്ചക്ക് ശേഷം അന്ത്യം. അണുബാധ മൂലമാണ് കുട്ടി മരിച്ചതെന്ന് ബന്ധു അറിയിച്ചു. 

ഡൽഹിയിലെ മാക്സ് ആശുപത്രി അധികൃതരാണ് കുഞ്ഞ് മരിച്ചുവെന്ന് തെറ്റായി അറിയിച്ചത്. ഇരട്ടകുട്ടികൾ മരിച്ചുവെന്ന് അറിയിച്ചതിന് ശേഷം പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ് കുട്ടികളെ മാതാപിതാക്കളുടെ പക്കൽ ഏൽപ്പിക്കുകയായിരുന്നു. അന്ത്യകർമങ്ങൾക്കായി പൊതി തുറന്നപ്പോഴാണ് ഒരു കുഞ്ഞിന് ജീവനുണ്ടെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. 

ആശുപത്രി അധികൃതർക്കെതിരെ വലിയ പ്രക്ഷോഭമാണ് ഉയർന്നുവന്നത്. തുടർന്ന് രണ്ട് ഡോക്ടർമാരെ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
 

Tags:    
News Summary - Baby, Found Alive In Plastic Bag After Hospital Error, Dies 6 Days Later-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.