ലഖ്്നോ: ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രത്യേക സി.ബി.ഐ കോടതിയിൽ മൊഴി രേഖപ്പെടുത്തൽ പൂർത്തിയായി. താൻ നിരപരാധിയാണെന്നും രാഷ്ട്രീയ വിദ്വേഷംവെച്ച് കേസിൽ കുടുക്കുകയായിരുന്നുവെന്നും മഹാരാഷ്ട്രയിലെ താണെയിൽ നിന്നും വിഡിയോ കോൺഫറൻസ് വഴി മൊഴി നൽകിയ ശിവേസന മുൻ എം.പി സതീഷ് പ്രധാൻ പറഞ്ഞു. കേസിലെ 32 പ്രതികളിൽ അവസാനത്തേതിനു തൊട്ടുമുമ്പുള്ളയാളാണ് പ്രധാൻ.
അവസാനത്തെ പ്രതിയായ ഓം പ്രകാശ് പാണ്ഡെയുടേത് ജഡ്ജ് പ്രത്യേക കേസ് ആക്കി. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾ 16 വർഷം മുമ്പ് സന്യാസം സ്വീകരിച്ചുവെന്നും പിന്നീട് വീട്ടിലേക്ക് വന്നിട്ടില്ലെന്നുമാണ് കുടുംബാംഗങ്ങൾ സി.ബി.ഐയെ അറിയിച്ചത്. മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരുടെ മൊഴി കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയിരുന്നു. ആഗസ്റ്റ് 31നകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്ന് സി.ബി.ഐ കോടതി എല്ലാ ദിവസവും കേസ് പരിഗണിച്ചു വരികയാണ്. 1992 ഡിസംബർ ആറിനാണ് കർസേവകർ അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.