ന്യൂഡൽഹി: കോവിഡിന് മരുന്ന് കണ്ടെത്തിയതായി അവകാശപ്പെട്ട ആയുർവേദ ചികിൽസകന് 10,000 രൂപ പിഴയിട്ട് സുപ്രീംകോടതി. ഹരിയാന സ്വദേശിയായ ഓം പ്രകാശ് വേദ് ഗയാന്ത്രയെന്നയാൾക്കാണ് പിഴശിക്ഷ . പൊതുതാൽപര്യ ഹരജികളിലൂടെ സമയം കളയുന്നവർക്കുള്ള മുന്നറിയിപ്പാണ് പിഴയെന്ന് കോടതി വ്യക്തമാക്കി.
കോവിഡിനുള്ള ടാബ്ലെറ്റ് കണ്ടെത്തിയെന്നും രാജ്യത്തുടനീളം ഇത് ഉപയോഗിക്കാനാവുമെന്നുമായിരുന്നു ബി.എ.എം.എസ് ബിരുദധാരിയായ ഓം പ്രകാശിെൻറ അവകാശവാദം. കേന്ദ്രസർക്കാറിനോട് ഇത് ഉപയോഗിക്കാൻ ആവശ്യപ്പെടണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
തെറ്റായ ഹരജിയാണ് ഓം പ്രകാശ് നൽകിയതെന്നും അനാവശ്യമായ ഹരജികളിലൂടെ കോടതിയുടെ സമയം കളയുന്നവർക്കുള്ള മുന്നറിയിപ്പാണ് ഇയാളുടെ ശിക്ഷയെന്നും കോടതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.