പ്രശ്നങ്ങൾ മിണ്ടരുത്; ഡൽഹിയിൽ ആരോഗ്യപ്രവർത്തകരോട് അധികൃതർ

ന്യൂഡൽഹി: ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാധ്യമങ്ങളിലോ സമൂഹ മാധ്യമങ്ങളി ലോ പങ്കുവെക്കരുതെന്ന് ആരോഗ്യപ്രവർത്തകരോട് ഡൽഹി സർക്കാർ ആശുപത്രി അധികൃ തർ. പരാതിയുണ്ടെങ്കിൽ ചുമതലയുള്ള ഡ്യൂട്ടി റോസ്റ്റർ കൺട്രോളിങ് ഓഫിസറോടു മാത്രമേ പറയാവൂ എന്നും സർക്കുലറിൽ വ്യക്തമാക്കി.

കോവിഡ്രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഉപകരണങ്ങളോ താമസസൗകര്യമോ ഏർപ്പെടുത്താത്തത് വാർത്തയായിരുന്നു. കോവിഡ് ബാധിച്ച 20 മലയാളി നഴ്സുമാരുടെ ദുരിതം പുറംലോകമറിഞ്ഞതും മാധ്യമങ്ങൾ വഴിയായിരുന്നു. അതിനിടെ, മലയാളി നഴ്സുമാരെ കോവിഡ് വാർഡുകളിൽ നിയോഗിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നഴ്സുമാർക്ക് സമ്പർക്കവിലക്കിൽ പോകാൻ അനുമതിനൽകിയെന്നും ആരോപണമുണ്ട്.

Tags:    
News Summary - Authorities Against Health workers in Delhi -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.