ബിഹാറിൽ സി.പി.എം എം.എൽ.എക്ക് നേരെ വീണ്ടും വധശ്രമം; അംഗരക്ഷകന് ഗുരുതര പരിക്ക്

പാട്‌ന: ബീഹാർ വിഭൂതിപൂരിലെ സി.പി.എം എം.എൽ.എ അജയ് കുമാറിന് നേരെ വീണ്ടും ആക്രമണം. എം‌.എൽ.‌എയുടെ അംഗരക്ഷകന് ഗുരുതര പരിക്കേറ്റു. ശനിയാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം.

അജയ്കുമാറിനെ തേടിയെത്തിയ അക്രമിസംഘം സമസ്തിപൂരിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ അതിക്രമിച്ച് കയറി അക്രമം അഴിച്ചുവിടുകയായിരുന്നു. കെട്ടിടത്തിന് പുറത്തുണ്ടായിരുന്ന എം‌എൽ‌എയുടെ സ്കോർപിയോ കാർ അക്രമികൾ തകർത്തു. അജയ്കുമാറിന്‍റെ അംഗരക്ഷകന്‍ അനിൽകുമാറിനെ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഓഫിസിന്‍റെ ചില്ലുകളും തകര്‍ത്തു.

മേയ് രണ്ടിന് ബൈക്കിലെത്തിയ അക്രമികള്‍ അജയ്കുമാറിന്‍റെ വാഹനം പിന്തുടര്‍ന്ന് വെടിയുതിർത്തിരുന്നു. തലനാരിഴക്കാണ് അന്ന് രക്ഷപ്പെട്ടത്. സംഭവത്തിൽ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.

ഇരുകേസുകളിലും പൊലീസ് കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് പാർട്ടി പ്രവർത്തകർ റോഡ് ഉപരോധിച്ചു. പട്ടേൽ ഗോലമ്പറിനടുത്ത് ഞായറാഴ്ച രാവിലെ എം‌എൽ‌എയുടെ നേതൃത്വത്തിൽ പ്രവർത്തകർ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. അതേസമയം, അക്രമിസംഘത്തിൽ ഉണ്ടായിരുന്നുവെന്ന് കരുതുന്ന ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - attack on vibhutipur cpim mla ajay kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.