ബംഗളൂരു: എ.ടി.എം കൗണ്ടറില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ ക്രൂരമായി ആക്രമിച്ച് പണം കവര്‍ന്ന കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവ്. ചൊവ്വാഴ്ച സിറ്റി സിവിൽ ആൻഡ് സെഷൻ കോടതി ജഡ്ജി രാജേശ്വരയാണ് പ്രതിയായ ആന്ധ്രപ്രദേശ് സ്വദേശി മധുകര്‍ റെഡ്ഡിയെ (36) പത്തുവർഷം കഠിന തടവിനും ശിക്ഷിച്ചത്.
തടവിനൊപ്പം 12,000 രൂപ പിഴയും നൽകാൻ കോടതി വിധിച്ചു. സംഭവം നടന്ന് ഏഴു വർഷത്തിനുശേഷമാണ് പ്രതിക്ക് ശിക്ഷ ലഭിക്കുന്നത്. 2013 നവംബര്‍ 19ന് ബംഗളൂരു കോർപറേഷന് ബാങ്ക് ഉദ്യോഗസ്ഥയായ തിരുവനന്തപുരം സ്വദേശി ജ്യോതി ഉദയ്യെ ആക്രമിച്ച് പണവും ആഭരണവും കവര്‍ന്ന കേസിലാണ് വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.