ഗുവാഹതി: അസമിലെ ഫോറിനേഴ്സ് ട്രൈബ്യൂണൽ രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് ഗോൾപാറ തടവുകേന്ദ്രത്തിൽ കഴിയുന്ന മുൻ സൈനികൻ മുഹമ്മദ് സനാഉല്ലയെ അസം പൊലീസും പിരിച്ചുവിട്ടു. സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള അസം പൊലീസിെൻറ അതിർത്തി സുരക്ഷ വിഭാഗത്തിൽ സബ് ഇൻസ്പെക്ടർ പദവിയിൽ നിന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയത്.
സ്വന്തം സേന തന്നെയാണ് മതിയായ നടപടിക്രമങ്ങൾ പാലിക്കാതെ ഇദ്ദേഹത്തിനെതിരെ ട്രൈബ്യുണലിന് റിപ്പോർട്ട് നൽകിയതെന്ന് ആരോപണമുണ്ട്. ട്രൈബ്യൂണൽ വിധിക്കെതിരെ ഗുവാഹതി ഹൈകോടതിയിൽ ഹരജി നൽകിയതായി ഇദ്ദേഹത്തിെൻറ അഭിഭാഷകൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.