തനിക്കിനി കിടക്കാനുള്ള സ്ഥലമാണെന്നുപറഞ്ഞാണ് ഗോള്‍പാറ ജില്ലയിലെ മടിയയിലെ വ്യാപ ാര പ്രമുഖൻ സുറുമാന് അലി അധികൃതർ ദൊമിനിയിലൊരുക്കുന്ന കൂറ്റന്‍ തടവറയിലേക്ക് കൊണ ്ടുപോയത്. ഇദ്ദേഹത്തിെൻറ വ്യാപാര വളര്‍ച്ചയില്‍ അസൂയയുള്ളവർ രണ്ടുതവണ വിദേശി ട് രൈബ്യൂണലില് പരാതി നല്‍കിയിരുന്നു. എന്നാൽ, സുറുമാന് അലി ഇന്ത്യക്കാരനാണെന്ന് 2001ലും 2009 ലും ട്രൈബ്യൂണല്‍ വിധി പ്രഖ്യാപിച്ചു. എന്നാൽ, ബാര്‍പേട്ടയിലെ അതേ ട്രൈബ്യൂണല്‍ പൗരത്വം തെ ളിയിക്കാന്‍ ഇദ്ദേഹത്തിന് വീണ്ടും നോട്ടീസ് അയച്ചിരിക്കുകയാണ്.
സ്വന്തം പൗരന്മാരെ വിദേശികളാക്കി തടങ്കലിലാക്കാന്‍ രാജ്യം പണിയുന്ന തടവറയാണിതെന്ന് പറഞ്ഞ് സുറുമാന് അലി ഇതൊക്കെ കാണിച്ചുതന്നു. ഡിസംബർ മുതല്‍ നൂറുകണക്കിന് തൊഴിലാളികള്‍ തകൃതിയായി പണിയെടുക്കുകയാണ്. പ്രധാന സെല്ലിെൻറ പണി പൂര്‍ത്തിയാക്കി കവാടം പൂട്ടിയിരിക്കുകയാണ്. ഏകാന്ത തടവുകാര്‍ക്കുള്ള ഒറ്റമുറി സെല്ലുകളുടെ ചുമരുകള്‍ കെട്ടിക്കൊണ്ടിരിക്കുന്നു. ‘വിദേശി’യായി പ്രഖ്യാപിക്കുന്ന കുട്ടികൾക്ക് തടവറയിൽ തന്നെ സ്കൂള്‍ കെട്ടിടവും പണിയുന്നുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രവും കുടിവെള്ള സംവിധാനവുമെല്ലാം അന്തിമ ഘട്ടത്തിലെത്തി. ചുറ്റുമതിലിനും വാച്ച് ടവറുകള്‍ക്കും ചേര്‍ന്ന് തടവറയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ സൈനികര്‍ക്കും താമസിക്കാൻ നിർമിച്ച അഞ്ചു കെട്ടിടങ്ങളുടെ പെയിൻറിങ് ജോലി കഴിഞ്ഞു.
ട്രൈബ്യൂണല്‍ ‘വിദേശി’യാണെന്നു പ്രഖ്യാപിച്ചാല്‍ നിലവില്‍ ദിബ്രുഗഢ്, ജോര്‍ഹട്ട്, കൊക്രജാർ, സില്‍ച്ചാര്‍, തേസ്പുര്‍, ഗോള്‍പാറ എന്നീ ജില്ലകളില്‍ ജയിലിന് അനുബന്ധമായി ഒരുക്കിയ ആറു തടവറകളിലേക്കാണ് ആളുകളെ മാറ്റുന്നത്. സ്ത്രീകളെ അവര്‍ക്ക് മാത്രമായുള്ള കൊക്രജാറിലേക്ക് മാറ്റും. ഇത്തരം താല്‍ക്കാലിക തടവ് കേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി പാര്‍പ്പിച്ചിട്ടുള്ള എല്ലാവരെയും പുതിയ തടവറയിലേക്ക് മാറ്റിയേക്കും. പുതുതായി വിദേശികളായി പ്രഖ്യാപിക്കുന്നവരെയും അതോടൊപ്പം കൊണ്ടു വരും. എന്നാലും ഇതിനകം പൗരത്വ പട്ടികയിലില്ലാത്ത 1.17 ലക്ഷത്തില്‍ പരം ആളുകളില്‍ മൂന്നു ശതമാനത്തിന് പോലും ഇത് തികയില്ല. അതുകൊണ്ടാണ് ഇത്തരത്തില്‍ 10 എണ്ണം കൂടി നിര്‍മിക്കാന്‍ അസം സര്‍ക്കാര്‍ പദ്ധതി സമര്‍പ്പിച്ചത്. നിലവിലുള്ള താല്‍ക്കാലിക തടവുകേന്ദ്രങ്ങളില്‍ 30 പേര്‍ക്കുള്ള സൗകര്യത്തില്‍ പലപ്പോഴും 300 പേരെ വരെ പാര്‍പ്പിച്ചിട്ടുണ്ട്. 3000 പേർക്കെന്നുപറഞ്ഞ് നിര്‍മിക്കുന്ന തടവറയില്‍ 30,000 പേരെ വരെ പാർപ്പിച്ചേക്കാമെന്ന് സുറുമാന് അലി പറയുന്നു.
ട്രൈബ്യൂണല്‍ വിദേശിയായി പ്രഖ്യാപിച്ചാല്‍ മൂന്നുവര്‍ഷം ചുരുങ്ങിയത് ഇതിനകത്ത് കിടന്നാല്‍ മാത്രമേ ജാമ്യം ലഭിക്കു. അതും കര്‍ശന ഉപാധികളോടെ. ഒരുലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കാനില്ലാത്തവര്ക്ക് ജാമ്യം ലഭിക്കില്ല. പൊലീസ് സ്റ്റേഷനില്‍ ആഴ്ച തോറും പോയി ഒപ്പുവെക്കണം. മൂന്നു മാസത്തിലൊരിക്കല്‍ ജാമ്യത്തിലിറങ്ങിയ ആളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ല പൊലീസ് സൂപ്രണ്ട് സമര്‍പ്പിക്കണം. ജാമ്യത്തിന് പണമില്ലാത്ത ദരിദ്രരായ മനുഷ്യര്‍ ഭാര്യയെയും ഭാര്‍ത്താവിനെയും മക്കളെയും എന്നെന്നേക്കുമായി പിരിഞ്ഞ് മരണം വരെ ഈ തടവറയില്‍ കഴിയേണ്ടിവരും. ട്രൈബ്യൂണലുകള്‍ ബംഗ്ലാദേശികളാണെന്നു പറഞ്ഞതുകൊണ്ടുമാത്രം ഇവരെ സ്വീകരിക്കാന്‍ ആ രാജ്യം തയാറാവില്ല. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം തടവറകള്‍ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറ്റു സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടകയിൽ ഈ രീതിയിൽ തടവറയൊരുക്കി.
ദേശീയ പൗരത്വ പട്ടികയിലില്ലാത്തവർ ഏതു രാജ്യക്കാരാണെന്നു കണ്ടെത്താൻ തങ്ങളും സഹായിക്കാമെന്ന് അഭയാര്‍ഥികള്‍ക്കുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈകമീഷണര്‍ ഇന്ത്യയെ അറിയിച്ചിരുന്നു. എന്നാല്‍, ഇവരൊന്നും ഏതു വിദേശരാജ്യത്തുള്ളവരാണെന്നു സ്ഥാപിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ട്രൈബ്യൂണല്‍ ‘വിദേശികളാക്കിയവരെ’ പാര്‍പ്പിക്കാന്‍ ഈ തരത്തില്‍ തടവറകളൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.