ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് വലിച്ചിഴക് കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി ചലച്ചിത്ര താരവും ഇന്ത്യൻ ടീം നായകൻ വിരാട് ക ോഹ്ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ. കഴിഞ്ഞദിവസം മുൻ വിക്കറ്റ് കീപ്പർ ഫാറൂഖ് എൻജിനീയർ, ലോകകപ്പിനിടെ ഇന്ത്യൻ ടീം സെലക്ടർമാരിലൊരാൾ അനുഷ്കക്ക് ചായ പകർന്നുനൽകുന്നത് കണ്ടുവെന്ന് വെളിപ്പെടുത്തിയതിെൻറ പശ്ചാത്തലത്തിലാണ് അനുഷ്ക മൗനം വെടിഞ്ഞത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫാറൂഖ് ഇന്ത്യൻ സെലക്ടർമാരെ മിക്കി മൗസ് കമ്മിറ്റിയെന്ന് വിശേഷിപ്പിക്കുകയും അനുഷ്കക്കെതിരെ ആരോപണമുന്നയിക്കുകയും ചെയ്തത്.
ഇത്രയുംകാലം ഉയര്‍ന്ന ആരോപണങ്ങളിലെല്ലാം ഞാന്‍ നിശ്ശബ്ദതപാലിച്ചത് തെൻറ ബലഹീനതയായി കരുതരുതെന്നും എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടി നല്കാതിരുന്നാൽ അത് സത്യമാകാം എന്നൊരു തോന്നല്‍ ആളുകളിൽ ഉണ്ടാകുമെന്നതിനാലാണ് ഇൗ കുറിപ്പ് എന്നുപറഞ്ഞാണ് അനുഷ്കയുടെ നീണ്ട പോസ്റ്റ് തുടങ്ങുന്നത്. എന്നാൽ ലോകകപ്പിൽ ഒരു മത്സരത്തിന് മാത്രമാണ് താൻ പങ്കെടുത്തതെന്നും ഫാമിലി ബോക്സിലിരുന്നാണ് കളി കണ്ടതെന്നും ഫാറൂഖിന് അനുഷ്ക മറുപടി നൽകി.
തനിക്കായി സുരക്ഷ ഒരുക്കാനും ടിക്കറ്റെടുക്കാനും ബി.സി.സി.ഐ ആണ് പണം ചെലവഴിക്കുന്നതെന്ന ആരോപണത്തിന് സ്വന്തം പണം മുടക്കി ടിക്കറ്റെടുത്താണ് ടീമിനൊപ്പം യാത്ര ചെയ്തതെന്നും വിദേശ പര്യടനത്തിനിടെ ഹൈകമീഷണറുടെ ഭാര്യ ഫോട്ടോയെടുക്കാൻ ക്ഷണിച്ചതിനാലാണ് ഫോട്ടോ എടുത്തതെന്നും ക്ഷണിക്കാതെ കയറി നിന്നതല്ലെന്നതടക്കം സമീപകാലത്ത് അനുഷ്കയുടെ പേരിലുണ്ടായ എല്ലാ വിവാദങ്ങൾക്കും വ്യക്തമായ മറുപടി, താരം സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ നൽകുന്നുണ്ട്. ചായയല്ല കാപ്പിയാണ് കുടിക്കാറെന്നും പറഞ്ഞ് ഫാറൂഖിനെ ഒരു കൊട്ടുെകാട്ടിയാണ് താരം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.