ലക്നോ: മാതാപിതാക്കൾക്കൊപ്പം വിവാഹത്തിൽ പെങ്കടുക്കാനെത്തിയ പെൺകുട്ടിയെ 18 വയസുകാരൻ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കഠ്വ സംഭവത്തിെൻറ ഞെട്ടൽ മാറുന്നതിനു മുമ്പാണ് മറ്റൊരു ക്രൂരതക്ക് കൂടി രാജ്യം സാക്ഷിയാവുന്നത്.
വിവാഹത്തിൽ പെങ്കടുക്കാനെത്തിയ സോനു എന്ന യുവാവ് പെൺകുട്ടിയെ ബലം പ്രയോഗിച്ച് അടുത്തുണ്ടായിരുന്ന പണിപൂർത്തിയാകാത്ത വീട്ടിലേക്ക് വലിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കൃത്യം നടത്തിയതിന് ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തിയ സോനു മദ്യപിച്ച് ലക്കുകെട്ട് മൃതദേഹത്തിന് അരികിൽ വീണുകിടന്ന രീതിയിലായിരുന്നു കാണപ്പെട്ടത്.
രാത്രി 1:30 മണിക്ക് വിവാഹ വീട്ടിൽ അമിതമായ ശബ്ദത്തിൽ പാട്ട് വെച്ചിരുന്ന സമയം മുതലെടുത്താണ് 18 വയസ്സുകാരൻ ക്രൂരകൃത്യം നടത്തിയത്. വധുവിെൻറ ബന്ധുക്കളായിരുന്ന കുട്ടിയുടെ മാതാപിതാക്കൾ വിവാഹത്തിരക്കിലുമായിരുന്നു.
പെൺകുട്ടിയെ കാണാതായതോടെ കുടുംബക്കാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയും സമീപത്തുള്ള വീട്ടിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹവും കൂടെ യുവാവിനെയും കണ്ടെത്തുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.