ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭ പൊതു തെരഞ്ഞെടുപ്പ് നേരത്തേ നടത്താൻ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ സമ്മർദം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തിങ്കളാഴ്ച ചെന്നൈയിൽ വിളിച്ചുകൂട്ടിയ അംഗീകരിക്കപ്പെട്ട രാഷ്ട്രീയകക്ഷികളുടെ യോഗത്തിലാണ് അണ്ണാ ഡി.എം.കെ ഇൗ ആവശ്യമുന്നയിച്ചത്.
മേയ് 24നാണ് തമിഴ്നാട് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. വേനൽച്ചൂട് കണക്കിലെടുത്ത് മേയിൽ വോെട്ടടുപ്പ് നടത്തരുതെന്നും ഏപ്രിൽ മൂന്നാംവാരത്തിൽ നടത്താമെന്നുമാണ് അണ്ണാ ഡി.എം.കെ നിർദേശിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും ഇതേ നിലപാടാണുള്ളത്. സംസ്ഥാനമൊട്ടുക്കും ഒരേ ദിവസം പോളിങ് നടത്തണമെന്ന ആവശ്യം ഡി.എം.കെ ഉന്നയിച്ചു.
പ്രത്യേക സാഹചര്യത്തിൽ സംസ്ഥാനത്തെ മുഖ്യ രാഷ്ട്രീയകക്ഷികളെല്ലാം പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. മുഖ്യപ്രതിപക്ഷ കക്ഷിയായ ഡി.എം.കെ 'വി റിജക്റ്റ് എ.ഡി.എം.കെ'(അണ്ണാ ഡി.എം.കെയെ നിരാകരിക്കുക), 'മിഷൻ 200' എന്നീ മുദ്രാവാക്യങ്ങളുമായി രംഗത്തിറങ്ങി.
അതിനിടെയാണ് പൊങ്കലിന് ഒാരോ റേഷൻകാർഡിനും 2,500 രൂപ വീതം റൊക്കപണം നൽകുമെന്ന് അണ്ണാ ഡി.എം.കെ സർക്കാർ പ്രഖ്യാപിച്ചത്. ഡിസം. 27ന് ചെന്നൈയിൽ അണ്ണാ ഡി.എം.കെ പ്രചാരണ പൊതുസമ്മേളനങ്ങൾക്ക് തുടക്കം കുറിക്കും. ബി.ജെ.പി ബന്ധം കാരണം ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടാതിരിക്കാനും അണ്ണാ ഡി.എം.കെ പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണ്. ക്രിസ്ത്യാനികൾക്ക് ജറൂസലം പുണ്യയാത്രക്ക് നൽകുന്ന സർക്കാർ ധനസഹായം 20,000 രൂപയിൽനിന്ന് 37,000 രൂപയാക്കി ഉയർത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
മക്കൾ നീതി മയ്യം പ്രസിഡൻറ് കമൽഹാസനും രണ്ടാഴ്ച മുേമ്പ മധുരയിൽനിന്ന് പര്യടനം തുടങ്ങിയിരുന്നു. പാർട്ടിയുടെ ഏഴിന പരിപാടി തിങ്കളാഴ്ച കാഞ്ചീപുരത്ത് പ്രഖ്യാപിച്ചു. ആം ആദ്മി ഉൾപ്പെടെ വിവിധ പ്രാദേശിക സംഘടനകളെ കൂട്ടിയിണക്കി മൂന്നാം മുന്നണി രൂപവത്കരിക്കാനാണ് കമൽഹാസെൻറ നീക്കം.
രജനികാന്തിെൻറ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഡിസംബർ 31ന് നടക്കാനിരിക്കയാണ്. രജനികാന്തിനെ അണ്ണാ ഡി.എം.കെ ഉൾപ്പെട്ട എൻ.ഡി.എയിെലത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.