ബംഗളൂരു: രാമനഗര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ജെ.ഡി.എസ് സ്ഥാനാർഥിയായി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി മത്സരിക്കും. ചന്നപട്ടണയിലും രാമനഗരയിലും വിജയിച്ച കുമാരസ്വാമി ചന്നപട്ടണ നിലനിർത്തി, രാമനഗരയിലെ എം.എൽ.എ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 1996 ൽ കനകാപുരയിൽനിന്ന് ലോക്സഭ സ്ഥാനാർഥിയായി കുമാരസ്വാമി മത്സരിച്ചപ്പോഴാണ് അനിത ആദ്യമായി പ്രചാരണത്തിനിറങ്ങുന്നത്.
12 വർഷത്തിനുശേഷം 2008ൽ തുമകുരു ജില്ലയിലെ മധുഗിരി ഉപതെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച അനിത വിജയിക്കുകയും ചെയ്തു. 2013ലെ തെരഞ്ഞെടുപ്പിൽ ചന്നപട്ടണയിൽനിന്നു സമാജ് വാദി പാർട്ടിയുടെ സി.പി. യോഗേശ്വറിനോടും 2014ൽ ബംഗളൂരു റൂറൽ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ ഡി.കെ. ശിവകുമാറിെൻറ സഹോദരൻ സുരേഷിനോടും അനിത പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയത്തിൽ സജീവമായി തുടർന്നു.
അതേസമയം, സിറ്റിങ് എം.എൽ.എയും ബി.ജെ.പി. സ്ഥാനാർഥിയുമായ ബി.എൻ. വിജയകുമാറിെൻറ മരണത്തെ തുടർന്ന് മാറ്റിവെച്ച ജയനഗർ തെരഞ്ഞെടുപ്പിൽ വിജയകുമാറിെൻറ സഹോദരൻ തന്നെ ബി.ജെ.പി സ്ഥാനാർഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.