അമരാവതി: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനടുത്ത് തെലുഗുദേശം എം.എൽ.എയും മുൻ എം.എൽ.എയും മാവോവാദികളുടെ വെടിയേറ ്റു മരിച്ചു. അരക്കുവിലെ ലിപ്പിടിപുട്ട ഗ്രാമത്തിൽ ജനസമ്പർക്ക പരിപാടിക്കായി വരുകയായിരുന്ന കിടാരി സർവേശ്വര റാവു എം.എൽ.എ, മുൻ എം.എൽ.എ സിവേരി സോമ എന്നിവരെ ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞ് നിരോധിത സി.പി.െഎ (മാവോയിസ്റ്റ്) അംഗങ്ങൾ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എം.എൽ.എക്കൊപ്പമുണ്ടായിരുന്ന അംഗരക്ഷകെൻറ എ.കെ. 47 തോക്ക് പിടിച്ചെടുത്താണ് വെടിയുതിർത്തതെന്നും വിശാഖപട്ടണം റേഞ്ച് ഡി.െഎ.ജി സി.എച്ച്. ശ്രീകാന്ത് പറഞ്ഞു. സർവേശ്വര റാവുവും സിവേരി സോമയും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചതായി െഎ.ജി അറിയിച്ചു. മാവോവാദി ആന്ധ്ര-ഒഡിഷ ബോർഡർ കമ്മിറ്റി സെക്രട്ടറി രാമകൃഷ്ണയുടെ നേതൃത്വത്തിൽ അമ്പതോളം പേരുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് അനുമാനം. വെടിവെക്കുന്നതിനുമുമ്പ് എം.എൽ.എയുമായി സംഘം സംസാരിച്ചിരുന്നുവെന്നും സൂചനയുണ്ട്.
2014ൽ വെ.എസ്.ആർ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച സർവേശ്വര റാവു പിന്നീട് ടി.ഡി.പിയിലേക്ക് േചക്കേറുകയായിരുന്നു. അമേരിക്കൻ സന്ദർശനത്തിലുള്ള ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജില്ല കലക്ടറുമായി ബന്ധെപ്പട്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രി എൻ. ചിന രാജപ്പ, ഡി.ജി.പി ഇൻചാർജ് ഹരീഷ്കുമാർ തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തിയതായി മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.