ഹൈദരാബാദ്: സംസ്ഥാന തലസ്ഥാനം അമരാവതിയിൽനിന്ന് മൂന്നായി വിഭജിക്കാനുള്ള തീ രുമാനത്തിൽ പുലിവാലുപിടിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. സംസ് ഥാനത്ത് സൃഷ്ടിച്ച രൂക്ഷമായ പ്രതികരണങ്ങൾ അതിജയിക്കാൻ മുതിർന്ന നേതാക്കളുമായും നിയമ വിദഗ്ധരുമായും മുഖ്യമന്ത്രി ചർച്ച നടത്തി. അതിനിടെ, വിവാദ ബിൽ നിയമസഭ ചെയർമാൻ മുഹമ്മദ് ശരീഫ് സെലക്ട് കമ്മിറ്റിക്ക് വിട്ടു.
സുപ്രീംകോടതിയിലെ നിയമപോരാട്ടമാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത് എന്നാണ് സൂചന. മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ മുകുൾ രോഹതഗി, സംസ്ഥാന അഡ്വ. ജനറൽ ശ്രീറാം സുബ്രഹ്മണ്യം, മുതിർന്ന പാർട്ടി നേതാവ് വ്യസൈ റെഡ്ഡി എന്നിവരുമായി മുഖ്യമന്ത്രി വ്യാഴാഴ്ച കൂടിയാലോചന നടത്തി.
സംസ്ഥാന തലസ്ഥാനം മൂന്നു പ്രദേശങ്ങളിലായി വിഭജിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നൽകിയ ഹരജിയിൽ ഹൈകോടതി വാദം കേൾക്കുന്ന സാഹചര്യത്തിൽകൂടിയാണ് മുഖ്യമന്ത്രിയുടെ നീക്കങ്ങൾ. ഹരജി തീർപ്പാക്കുന്നതുവരെ അമരാവതിയിൽനിന്ന് തലസ്ഥാനം വിഭജിക്കാനുള്ള നീക്കത്തിൽ തുടർനടപടി സ്വീകരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ജെ.കെ. മഹേശ്വരി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.