ഹിന്ദു, മുസ്ലിം ജനസംഖ്യ വളർച്ചയുടെ വിചിത്ര കണക്ക് ചോദ്യം ചെയ്ത് ബദൽ പഠനം; 2015 വരെയുള്ള കണക്കിന് അടിസ്ഥാനമെന്തെന്ന് വിശദീകരണമില്ല

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനിടയിൽ ഹിന്ദു, മുസ്ലിം ജനസംഖ്യാ വളർച്ചയുടെ വിചിത്ര കണക്കുകളുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി. 1950നും 2015നുമിടയിൽ രാജ്യത്തെ ഹൈന്ദവ ജനസംഖ്യ 7.8 ശതമാനം കുറഞ്ഞുവെന്നും മുസ്ലിം ജനസംഖ്യ 43.15 ശതമാനം വളർന്നുവെന്നുമാണ് സമിതിയുടെ പഠനം. 2011നു ശേഷം സെൻസസ് കണക്കെടുപ്പ് നടന്നിട്ടില്ലെന്നിരിക്കേ, 2015 വരെയുള്ള കണക്കിന് അടിസ്ഥാനം എന്താണെന്ന് സമിതി വിശദീകരിച്ചിട്ടുമില്ല.

പട്ടികവിഭാഗ, ഒ.ബി.സി സംവരണം പിടിച്ചുപറിച്ച് ‘ജനസംഖ്യ പെരുപ്പിക്കുന്ന’ മുസ്ലിംകൾക്ക് നൽകാനാണ് പ്രതിപക്ഷത്തിന്‍റെ പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു പ്രസംഗിക്കുന്നതിനിടയിലാണ് മുസ്ലിം ജനസംഖ്യ പെരുക്കത്തിന്‍റെ ആധികാരികമല്ലാത്ത കണക്ക് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ പുറത്തിറക്കിയിരിക്കുന്നത്. വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിന് അനുകൂലമായ സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നുവെന്ന് സമർഥിക്കാൻ ശ്രമിക്കുക കൂടിയാണ് കൗൺസിൽ. കൗൺസിൽ അംഗം ശ്രമിക ദേവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ‘മതന്യൂനപക്ഷങ്ങളുടെ വിഹിതം: ദേശീയതല വിശകലനം (1950-2015)’ എന്ന പ്രബന്ധം തയാറാക്കിയത്.

ഈ കാലയളവിൽ ഹിന്ദു ജനസംഖ്യ 84.68 ശതമാനത്തിൽനിന്ന് 78.06 ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് പഠനം പറയുന്നു -7.82 ശതമാനം ഇടിവ്. അതേസമയം, രാജ്യത്തെ മൊത്തം ജനസംഖ്യയിൽ മുസ്ലിംകൾ 9.84 ശതമാനത്തിൽനിന്ന് 14.09ലേക്ക് വളർന്നു -43.15 ശതമാനം വർധന. ക്രൈസ്തവ ജനസംഖ്യ 2.24 ശതമാനത്തിൽനിന്ന് 2.36 ആയി ഉയർന്നു.

ക്രൈസ്തവ ജനസംഖ്യയുടെ മാത്രം കാര്യമെടുത്താൽ 6.58 ശതമാനം വർധനയാണിത്. സിഖുകാർ 1.24 ശതമാനത്തിൽനിന്ന് 1.85 ആയി വർധിച്ചു. പാഴ്സികൾ 0.03 ശതമാനത്തിൽനിന്ന് 0.004ലേക്ക് താഴ്ന്നു. ആഗോളതലത്തിലും മുസ്ലിം ജനസംഖ്യ വളർച്ച പ്രകടമത്രേ. ജനസംഖ്യ വളർച്ചക്ക് മതവുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടുന്ന കണക്കുകൾ ഇതിനിടെ പോപുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്ന സന്നദ്ധസംഘടന പുറത്തിറക്കി.

സന്താനോൽപാദന നിരക്ക് എല്ലാ സമുദായങ്ങളിലും കുറയുകയാണ്. ഏറ്റവും കൂടുതൽ കുറയുന്നത് മുസ്ലിംകൾക്കിടയിലാണ്. ഏതെങ്കിലും സമുദായത്തെക്കുറിച്ച ഭീതി സൃഷ്ടിക്കാനോ വിവേചനം കാട്ടാനോ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ പഠനങ്ങൾ ദുരുപയോഗിക്കരുതെന്നും സംഘടന ഓർമിപ്പിച്ചു. 10 വർഷം കൂടുമ്പോൾ നടത്തുന്ന സെൻസസ് പ്രകാരം ഇതുവരെ പുറത്തുവന്ന കണക്കുകൾ കാണിക്കുന്നത്, ഓരോ സെൻസസിലും മുസ്ലിം ജനസംഖ്യ വളർച്ച കുറഞ്ഞുവരുന്നുവെന്നാണ്. ഈ ഇടിവ് ഹിന്ദു ജനസംഖ്യയുടെ ഇടിവിനേക്കാൾ കൂടുതലുമാണ് -പഠനം ചൂണ്ടിക്കാട്ടി. 

Tags:    
News Summary - An alternative study questions the odd estimate of Hindu and Muslim population growth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.