ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ രാമക്ഷേത്രവും സാമ്പത്തിക സംവരണവും പ്രചാരണ വി ഷയമാണെന്ന് വ്യക്തമാക്കി ബി.ജെ.പി ദേശീയ കൗൺസിൽ. അയോധ്യയിൽ എത്രയും വേഗം രാമക്ഷേ ത്രം നിർമിക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യമെന്നും എന്നാൽ, കോൺഗ്രസാണ് വൈകിപ്പിക്കുന ്നതെന്നും ദേശീയ അധ്യക്ഷൻ അമിത് ഷാ ദേശീയ കൗണ്‍സില്‍ യോഗത്തിൽ പറഞ്ഞു. സുപ്രീംകോടതിയില്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാകാന്‍ വേണ്ടതെല്ലാം തങ്ങള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക സംവരണ ബിൽ രാജ്യത്തെ ചരിത്രപരമായ നീക്കമാണ്. ദീര്‍ഘകാലങ്ങളായുള്ള ആവശ്യമാണെങ്കിലും ഇക്കാര്യം യാഥാര്‍ഥ്യമാക്കാന്‍ മോദി സര്‍ക്കാറിനു മാത്രമാണു സാധിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയം ബി.ജെ.പിയോടൊപ്പമാണെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. മുത്തലാഖ് ബിൽ, ഹജ്ജ് സബ്സിഡി, ജി.എസ്.ടി, നോട്ടുനിരോധനം തുടങ്ങിയ നടപടികളിലൂടെ ബി.ജെ.പി രാജ്യത്ത് വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. 2019 എന്നത് ബി.ജെ.പിക്ക് നിര്‍ണായക പോരാട്ടത്തിെൻറ വര്‍ഷമാണ്.
ഒരു വശത്ത് നരേന്ദ്ര മോദിയും മറുവശത്ത് മെറ്റല്ലാവരും അണിനിരക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ഏറെ അഭിമാനമുണ്ട്. റഫാല്‍ വിഷയത്തില്‍ മോദിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. മോദി സര്‍ക്കാറിെൻറ ഭരണകാലത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്നും അമിത് ഷാ പറഞ്ഞു. രാംലീലാ മൈതാനിയിൽ നടക്കുന്ന രണ്ടു ദിവസത്തെ ദേശീയ കൗൺസിലിൽ 12,000 പ്രവർത്തകരാണ് പെങ്കടുക്കുന്നത്. കേരളത്തിൽനിന്ന് 200 പേരുണ്ട്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെ ദേശീയ കൗൺസിൽ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.