ന്യൂഡൽഹി: പാര്‍ലമെന്‍റിന്‍റെ അധീനതയിലുളള ലോക്സഭ സ്പീക്കര്‍ അധ്യക്ഷനായ ന്യൂഡല്‍ഹി കോൺസ്റ്റിറ്റ്യൂഷന്‍ ക്ലബ് ഭരണസമിതിയിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നോമിനിയായ ബി.ജെ.പി എം.പി സഞ്ജീവ് ബല്യാന് തോൽവി. സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന കടുത്ത മത്സരത്തിൽ ബി.ജെ.പി എം.പി തന്നെയായ രാജീവ് പ്രതാപ് റൂഡിയോടാണ് 100ലേറെ വോട്ടിന് ബല്യാൻ തോറ്റത്. ബല്യാൻ അമിത് ഷായുടെ നോമിനിയായെത്തിയതോടെ മത്സരം മുറുകി. ബല്യാൻ എൻ.ഡി.എയും എതിരാളി റൂഡി ഇൻഡ്യ സഖ്യവും പിന്തുണക്കുന്ന സ്ഥാനാർഥികളായി മാറി.
റൂഡിയുടെ പാനലിലുണ്ടായിരുന്ന കോൺഗ്രസിന്റെ രാജീവ് ശുക്ല (കായിക സെക്രട്ടറി), തിരുച്ചി ശിവ (സാംസ്കാരിക സെക്രട്ടറി) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 11 അംഗ ഭരണസമിതിയിലേക്കുള്ള മത്സരത്തില്‍ കേരളത്തിൽനിന്നുള്ള ഏക എം.പിയായി എന്‍.കെ. പ്രേമചന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു. 629ൽ പ്രേമചന്ദ്രന്‍ 444 വോട്ട് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.