മുംബൈ: മഹാരാഷ്ട്രയിൽ എൻ.പി.ആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ക ോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. വെള്ളിയാഴ്ച ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്താനാണ് തീരുമാന ം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഉദ്ധവ് കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്രയിൽ എൻ.പി.ആർ നടപ്പാക്കുന്നതിനെതിരെ കോൺഗ്രസും എൻ.സി.പിയും കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് ഉദ്ധവ് ഡൽഹിയെത്തുന്നത്.
സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവ മഹാവികാഡി സഖ്യത്തിൽ വിള്ളൽ വീഴുന്നതിന് കാരണമായേക്കാമെന്ന് മഹാരാഷ്ട്രയിലെ കോൺഗ്രസ് മന്ത്രി പ്രതികരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ബി.ജെ.പി ഭരണത്തിലില്ലാത്ത മറ്റ് സംസ്ഥാനങ്ങളുടെ മാതൃകയിൽ മഹാരാഷ്ട്രയിലും എൻ.പി.ആർ വേണ്ടെന്നാണ് കോൺഗ്രസ്-എൻ.സി.പി നിലപാട്.
എന്നാൽ, ദേശീയ താൽപര്യം മുൻ നിർത്തി മെയ് ഒന്ന് മുതൽ എൻ.പി.ആർ പ്രവർത്തനങ്ങൾ തുടങ്ങുമെന്നാണ് ഉദ്ധവ് താക്കറെ അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് ഉദ്ധവ് സോണിയയെ കാണുന്നത്. മഹാരാഷ്ട്രക്ക് ലഭിക്കാനുള്ള ജി.എസ്.ടി കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് താക്കറെ മോദിയെ കാണുന്നതെന്നാണ് റിപ്പോർട്ട്. സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ തുടങ്ങിയ വിഷയങ്ങളും മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.