അഹ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എ അൽപേഷ് ഠാകുർ, താൻ പാർട്ടി വിട്ട് ബി. ജെ.പിയിലേക്ക് ചേക്കേറുകയാണെന്ന റിപ്പോർട്ടുകൾ നിഷേധിച്ചു. ഡൽഹിയിൽ കോൺഗ്രസ് ഉ ന്നതരുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഠാകുർ സേനയുടെയും ഒ.ബി.സി വിഭാഗത്തിെൻറയും നേതാവുകൂടിയാണ് അൽപേഷ്. പാവപ്പെട്ടവർക്കും ഒ.ബി.സി, പട്ടികജാതി, വർഗ വിഭാഗങ്ങൾക്കുമായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, കോൺഗ്രസ് ഗുജറാത്ത് നേതൃത്വവുമായി താൻ നല്ല ബന്ധത്തിലായിരുന്നില്ലെന്നും ആ പ്രശ്നങ്ങൾ പരിഹരിച്ചെന്നും അൽപേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഗുജറാത്തിൽ രണ്ടു കോൺഗ്രസ് എം.എൽ.എമാർ പാർട്ടി വിട്ടിരുന്നു. ഇതിൽ ജവഹർ ചവ്ദ എന്നയാൾ ബി.ജെ.പിയിൽ ചേർന്ന് വിജയ് രുപാനി മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയുമാവുന്ന പശ്ചാത്തലത്തിലാണ് അൽപേഷിനെ ചൊല്ലിയും അഭ്യൂഹം പടർന്നത്. അൽപേഷ് ബിഹാറിെൻറ സഹ ചുമതലയുള്ള കോൺഗ്രസ് സെക്രട്ടറിയാണ്. തെൻറ ഭാര്യ രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും താൻ പാർലമെൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. പേട്ടൽ സമുദായത്തിെൻറ സംവരണ ആവശ്യത്തിനെതിരെ ഒ.ബി.സി വിഭാഗങ്ങളെ അണിനിരത്തിയ അൽപേഷ് 2017ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് കോൺഗ്രസിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.