മഹാരാഷ്ട്ര: അജിത് പവാറിേൻറത് വ്യക്തിപരമായ തീരുമാനം- ശരത് പവാർ

മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിയുമായി ചേർന്ന അജിത് പവാറിൻെറ തീരുമാനം വ്യക്തിപരമെന്ന് എൻ.സി.പി അധ്യക്ഷൻ ശരത ് പവാർ. ഇത് പാർട്ടി തീരുമാനപ്രകാരമല്ല. അജിത് പവാറിൻെറ നീക്കെത്ത എൻ.സി.പി പിന്തുണക്കില്ലെന്നും ശരത് പവാർ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ശരത് പവാർ ഇക്കാര്യം വ്യക്തമാക്കിയത്.

അതീവ നാടകീയമായ നീക്കത്തിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. സർക്കാർ രൂപീകരണത്തിൻെറ അന്തിമ തീരുമാനം കൈക്കൊള്ളാൻ ഇന്ന് എൻ.സി.പി-ശിവസേന-കോൺഗ്രസ് സംയുക്ത യോഗം ചേരാനിരിക്കെയാണ് എൻ.സി.പിയിലെ അജിത് പവാർ വിഭാഗത്തിെൻറ പിന്തുണയോടെ ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

അഴിമതി കേസുകളിൽ അജിത് പവാറിനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ നാടകീയ നീക്കം. 288 അംഗ സംസ്ഥാന നിയമസഭയിൽ 105 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. ശിവസേന 56 സീറ്റുകളും എൻ.സി.പി 54 സീറ്റുകളും കോൺഗ്രസ് 44 സീറ്റുകളും നേടിയിരുന്നു.

Tags:    
News Summary - Ajit Pawar's decision to support the BJP is his personal decision said sharad pawar -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.