ന്യൂഡൽഹി: എയർ ഇന്ത്യയിൽ ചെലവു ചുരുക്കൽ അനിവാര്യമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. പ്രതിവർഷം 600 കോടിയോളം എയർ ഇന്ത്യക്കായി ചെലവിടുക എന്നത് സാധ്യമായ കാര്യമല്ലെന്നും ചില ജീവനക്കാരെ അഞ്ചുവർഷം വരെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിക്കുന്ന തീരുമാനത്തെ ന്യായീകരിച്ച് മന്ത്രി പറഞ്ഞു. ശമ്പളമില്ലാത്ത അവധിയെന്നത് തൊഴിൽ നിയമങ്ങളുടെ ലംഘനമാണെന്ന് തൃണമൂൽ എം.പി ഡെറിക് ഒബ്രിയൻ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. തൊഴിലാളികളെ അവധിയിലയക്കുമെന്ന് വ്യാഴാഴ്ചയാണ് വ്യക്തമാക്കിയത്. 70,000 കോടിയാണ് എയർ ഇന്ത്യയുടെ കടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.